- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഞങ്ങൾ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്; നവീൻ എന്നെ വിളിക്കുന്നത് മറ്റൊരു പേരാണ്; ജീവിതത്തിൽ അഭിനയിക്കാതിരിക്കുക; അതാണ് നവീൻ എന്നിൽ കാണുന്ന ഏറ്റവും വലിയ ഗുണം; തുറന്ന് പറച്ചിലുമായി ഭാവന
കൊച്ചി: 'അഞ്ചു വർഷമായി നവീനെ പരിചയപ്പെട്ടിട്ട്. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഞാൻ അഭിനയിച്ച 'റോമിയോ' എന്ന കന്നട സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീൻ.വിവാഹത്തിനു മുമ്പ് വനിത മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഭാവന പ്രണയം വന്ന വഴി തുറന്ന് പറയുകയായിരുന്നു. അവർ ആന്ധ്രക്കാരാണ്. നവീന്റെ അച്ഛൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ അദ്ധ്യാപികയും. അതുകൊണ്ടാണ് അവർ ബെംഗളൂരുവിൽ സെറ്റിൽ ചെയ്തത്. 'റോമിയോ'യുെട കഥ പറയാൻ നവീനും സംവിധായകനും കൊച്ചിയിൽ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. കഥ പറഞ്ഞു ഇഷ്ടപ്പെട്ടു, കരാറിൽ ഒപ്പിട്ടു. അന്നേ അദ്ദേഹത്തിൽ കണ്ട ഒരു ഗുണം, സിനിമയുമായി ബന്ധപ്പെട്ട് അല്ലാെത ഒരു വാക്കോ മെസേജോ പോലും അയയ്ക്കാറില്ല, എന്നതാണ്. അപ്പോഴേ എനിക്കു തോന്നി നല്ലൊരു വ്യക്തിയാണല്ലോയെന്ന്. പിന്നെ, നല്ല വിദ്യാഭ്യാസമുണ്ട്. പൈലറ്റാണ്. എയർഫോഴ്സിൽ യുദ്ധവൈമാനികൻ ആകേണ്ട വ്യക്തിയാണ്. പക്ഷേ, വീട്ടിൽ ഒറ്റമോനായതുകൊണ്ട് അവർ സമ്മതിച്ചില്ല. 'റോമിയോ'യുടെ ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം വൈകുന്നേരം നവീൻ റൂമിലേക്കു വന്നു
കൊച്ചി: 'അഞ്ചു വർഷമായി നവീനെ പരിചയപ്പെട്ടിട്ട്. ആദ്യം ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഞാൻ അഭിനയിച്ച 'റോമിയോ' എന്ന കന്നട സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീൻ.വിവാഹത്തിനു മുമ്പ് വനിത മാഗസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഭാവന പ്രണയം വന്ന വഴി തുറന്ന് പറയുകയായിരുന്നു.
അവർ ആന്ധ്രക്കാരാണ്. നവീന്റെ അച്ഛൻ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. അമ്മ അദ്ധ്യാപികയും. അതുകൊണ്ടാണ് അവർ ബെംഗളൂരുവിൽ സെറ്റിൽ ചെയ്തത്.
'റോമിയോ'യുെട കഥ പറയാൻ നവീനും സംവിധായകനും കൊച്ചിയിൽ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. കഥ പറഞ്ഞു ഇഷ്ടപ്പെട്ടു, കരാറിൽ ഒപ്പിട്ടു. അന്നേ അദ്ദേഹത്തിൽ കണ്ട ഒരു ഗുണം, സിനിമയുമായി ബന്ധപ്പെട്ട് അല്ലാെത ഒരു വാക്കോ മെസേജോ പോലും അയയ്ക്കാറില്ല, എന്നതാണ്. അപ്പോഴേ എനിക്കു തോന്നി നല്ലൊരു വ്യക്തിയാണല്ലോയെന്ന്. പിന്നെ, നല്ല വിദ്യാഭ്യാസമുണ്ട്. പൈലറ്റാണ്. എയർഫോഴ്സിൽ യുദ്ധവൈമാനികൻ ആകേണ്ട വ്യക്തിയാണ്. പക്ഷേ, വീട്ടിൽ ഒറ്റമോനായതുകൊണ്ട് അവർ സമ്മതിച്ചില്ല.
'റോമിയോ'യുടെ ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം വൈകുന്നേരം നവീൻ റൂമിലേക്കു വന്നു. അമ്മ റൂമിലുണ്ട്. അവർ തമ്മിൽ അര മണിക്കൂറോളം സംസാരിച്ചു. രസം എന്താന്നു വച്ചാൽ നവീന് മലയാളം ഒഴികെ എല്ലാ തെന്നിന്ത്യൻ ഭാഷയും സംസാരിക്കാനറിയാം. അമ്മയ്ക്കാണെങ്കിൽ മലയാളം മാത്രമേ അറിയാവൂ. എന്നിട്ടും അവർ തമ്മിൽ അര മണിക്കൂർ എങ്ങനെ സംസാരിച്ചുവെന്നറിഞ്ഞു കൂടാ.
നവീൻ പോയപ്പോൾ അമ്മ പറഞ്ഞു, 'ഞങ്ങളുടെയൊക്കെ മനസ്സിൽ ഇതുപോലെയുള്ള പയ്യന്മാരാണ് മക്കളെ കല്യാണം കഴിക്കാൻ വരേണ്ടത്.' അമ്മ അന്ന് അങ്ങനെ പറഞ്ഞെങ്കിലും ഞാനത് കാര്യമാക്കിയില്ല. പിന്നെയും കുറേക്കാലം ഞങ്ങൾ നല്ല സുഹൃത്തുക്കളായി നടന്നു. പക്ഷേ, വിളിക്കുമ്പോഴൊക്കെ സംസാരിക്കുന്നത് സിനിമയെക്കുറിച്ചായിരുന്നു. നവീൻ തിരക്കുള്ള ആളാണ്. എപ്പോഴും ഫോണിൽ കിട്ടുന്ന ആളല്ല. എങ്കിലും നല്ല സുരക്ഷിതത്വബോധം തരാൻ നവീന് കഴിഞ്ഞു.
ഇതുവരെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഞങ്ങൾ പരസ്പരം തുറന്നു പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം, പഠനം, സിനിമ, യാത്രകൾ, ആദ്യ പ്രണയം. അങ്ങനെ എല്ലാം. നവീനും ഉണ്ടായിരുന്നു ഒരു ക്യാംപസ് പ്രണയം. ഏതു കാര്യത്തിനും ഒരു പൊസിറ്റീവ് വശമുണ്ട്. ആദ്യ പ്രണയത്തെത്തുടർന്നാണ് ഞാൻ പുസ്തകങ്ങളുമായി കൂടുതൽ അടുത്തത്. ഈ ലോകം എന്താണെന്ന് അറിയണമെങ്കിൽ മാധ്യമങ്ങളെ ശ്രദ്ധിക്കണം, കാര്യങ്ങൾ അഗാധമായി മനസ്സിലാക്കാൻ ഈടുറ്റ ഗ്രന്ഥങ്ങൾ വായിക്കണം എന്നൊക്കെ അതോടെ പഠിച്ചു. പ്രണയം പൊളിഞ്ഞെങ്കിലും ഇങ്ങനെ ചില ഗുണങ്ങളുണ്ടായി.'
ജീവിതത്തിൽ അഭിനയിക്കാതിരിക്കുക. അതാണ് നവീൻ എന്നിൽ കാണുന്ന ഏറ്റവും വലിയ ഗുണം. കുട്ടിക്കാലം മുതലേ എന്റെ ശീലമാണത്. വീട്ടിലായാലും കൂട്ടുകാർക്കിടയ്ക്കായാലും ഒക്കെ ഉള്ളിൽ ഒന്നു വച്ച് മറ്റൊരു രീതിയിൽ പ്രവർത്തിക്കാൻ എനിക്കാകില്ല. ഒന്നും അറിയാത്തതു പോലെ പെരുമാറുക, പാവത്താനെ പോലെ അഭിനയിക്കുക അതും എനിക്കു പറ്റില്ല. ഒരാൾ നമ്മുടെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞ് സ് നേഹിക്കുമ്പോഴാണ് ആ ബന്ധത്തിന് ആഴമുണ്ടാകുന്നത്. ഞാൻ ട്രാൻസ്പാരന്റ് ആണ്. അങ്ങനെതന്നെയാണ് നവീനും. ഇഷ്ടക്കേടുകൾ തുറന്നു പറയും.'
എന്നോടൊപ്പമുള്ള ഫോട്ടോ അച്ചടിച്ചു വന്നതോെട താനും സെലിബ്രിറ്റി ആയന്ന് നവീൻ ഈയിടെ തമാശ പറഞ്ഞു. ഭാവന, കാർത്തി എന്നൊന്നുമല്ല, 'ബുജ്ജു' എന്നാണ് നവീൻ എന്നെ വിളിക്കുന്നത്. കന്നഡ വാക്കാണ്. 'ചെല്ലക്കുട്ടി' എന്നൊക്കെ പറയും പോലെ ഒരു ഓമനപ്പേര്.