പാട്‌ന: ബീഹാർ നിയമസഭ പിരിച്ചുവിടാൻ മുഖ്യമന്ത്രി ജിതിൻ റാം മഞ്ചി ഗവർണ്ണറോട് ശുപാർശ ചെയ്തു. മന്ത്രിസഭയിലെ 28 പേരിൽ 21 പേരും ഇതിനെ എതിർത്തും. എന്നാൽ ജെഡിയു നേതാവ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാൻ നിയമസഭ പിരിച്ചു വിടാൻ മഞ്ചി തീരുമാനിക്കുകയായിരുന്നു. മഞ്ചിയെ മാറ്റി നിതീഷിനെ മുഖ്യമന്ത്രിയാക്കാൻ ജെഡിയു തീരുമാനിച്ചതോടെയാണ് ബീഹാറിൽ ഭരണ പ്രതിസന്ധി തുടങ്ങിയത്