അഗർത്തല: വിവരക്കേടുകളുടെ ഘോഷയാത്രയുമായി വീണ്ടും ത്രിപുരാ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. വാ തുറന്നാൽ ആന മണ്ടത്തരം മാത്രം പറയുന്ന ബിപ്ലബ് ദേബ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ ഓട്ടോറിക്ഷാ ഡ്രൈവറെന്ന് പറഞ്ഞാണ് പരിഹാസ പാത്രമായിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സഹോദരൻ ഓട്ടോറിക്ഷ ഡ്രൈവറാണെന്നും മറ്റൊരാൾ പലചരക്കു വ്യാപാരിയാണെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് പറഞ്ഞു. മോദിയോട് സാമ്യം ഉള്ളയാളുടെ വാട്‌സ് ആപ്പ് ഇമേജ് കണ്ട് മോദിയുടെ സഹോദരൻ ഓട്ടോറിക്ഷാ ഡ്രൈവറെന്ന് തെറ്റിദ്ധരിച്ചാണ് ബിപ്ലബ് അബദ്ധങ്ങളെല്ലാം തട്ടി വിടുന്നത്. പാക് ഭീകര താവളങ്ങളിൽ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ രണ്ടാം വാർഷികാഘോഷ ചടങ്ങിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ എളിയ പശ്ചാത്തലം സൂചിപ്പിക്കാൻ മുഖ്യമന്ത്രി ഉദാഹരണം നിരത്തിയത്.

മോദിയോടു മുഖ സാദൃശ്യമുള്ള ഓട്ടോ ഡ്രൈവറുടെ ചിത്രം രണ്ടു വർഷം മുൻപു സമൂഹ മാധ്യമങ്ങളിൽ വൻപ്രചാരം നേടിയിരുന്നു. ഇതു മോദിയുടെ സഹോദരനാണെന്നു തെറ്റിദ്ധരിച്ചാണു ബിപ്ലബിന്റെ പ്രസംഗമെന്നാണു സൂചന. താറാവുകൾക്കു ജലത്തിലെ ഓക്‌സിജന്റെ അളവ് ഉയർത്താൻ കഴിവുണ്ടെന്ന് നേരത്തെ ബ്ിപ്ലബ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പിന്നാലെ മഹാഭാരതകാലത്ത് ഉപഗ്രഹ സാങ്കേതിക വിദ്യയുണ്ടായിരുന്നെന്നും അതിപുരാതന കാലത്തുതന്നെ ഇന്ത്യയിൽ ഇന്റർനെറ്റ് ഉണ്ടായിരുന്നുവെന്നും മുൻപ് ബിപ്ലബ് പറഞ്ഞതും വൻ
വാർത്താ പ്രാധാന്യം നേടിയിരുന്നു.