- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളനോട്ട് തടയാൻ സാധിച്ചില്ലെന്നത് പോട്ടെ, കള്ളപ്പണം തടയാൻ പോലും നോട്ട് പിൻവലിക്കലിന് കഴിഞ്ഞില്ലെന്ന് തെളിയിച്ച് നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും പിടിച്ചെടുക്കുന്നത് കോടികളുടെ കള്ളപ്പണം; മുൻ തെരഞ്ഞെടുപ്പ് കാലത്തേക്കാൾ കൂടുതൽ പണം എതത്തുന്നത് എവിടെനിന്നെന്നറിയാതെ സർക്കാർ
കള്ളനോട്ടിന്റെ വ്യാപനവും കള്ളപ്പണവും തടയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനത്തിന്റെ ലക്ഷ്യം. നോട്ട് പിൻവലിക്കലുണ്ടാക്കിയ ദുരിതത്തിൽനിന്ന് രാജ്യം ഇതുവരെ മുക്തിനേടിയിട്ടില്ലെന്ന് മാത്രമല്ല, ഉദ്ദേശിച്ച ലക്ഷ്യങ്ങൾ അത് കൈവരിച്ചോ എന്ന കാര്യത്തിലും സംശയമുണ്ട്. കള്ളപ്പണം ഇല്ലാതാക്കുകയെന്നത് വെറും ആഗ്രഹമായി തുടരുമെന്ന് നാല് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് തെളിയിച്ചു. യുപിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ഗോവയിലും കള്ളപ്പണമൊഴുകുകയായിരുന്നു തിരഞ്ഞെടുപ്പിൽ. മുൻ തിരഞ്ഞെടുപ്പുകളെക്കാൾ കൂടുതൽ ഇക്കുറി പിടിച്ചെടുത്തുവെന്നത് കേന്ദ്രത്തിന്റെ ലക്ഷ്യം പരാജയപ്പെട്ടു എന്നതിന് തെളിവായി. യുപിയിൽ ഫെബ്രുവരി 18 വരെ പിടിച്ചെടുത്തത് 109. 79 കോടിയാണ്. 2012-ൽ പിടിച്ചെടുത്തതിനെക്കാൾ മൂന്നിരട്ടി വരുമിത്. പഞ്ചാബിൽ അഞ്ചിരട്ടിയും ഉത്തരാഖണ്ഡിൽ ഇരട്ടിയിലേറെയും കള്ളപ്പണം ഇക്കുറി പിടിച്ചെടുത്തു. യുപിയിൽ നാലുഘട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ശേഷിക്കെയാണ്. വൻതോതിലുള്ള്ള കള്ളപ്പണവേട്ട. കോൺഗ്രസ്സും
കള്ളനോട്ടിന്റെ വ്യാപനവും കള്ളപ്പണവും തടയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനത്തിന്റെ ലക്ഷ്യം. നോട്ട് പിൻവലിക്കലുണ്ടാക്കിയ ദുരിതത്തിൽനിന്ന് രാജ്യം ഇതുവരെ മുക്തിനേടിയിട്ടില്ലെന്ന് മാത്രമല്ല, ഉദ്ദേശിച്ച ലക്ഷ്യങ്ങൾ അത് കൈവരിച്ചോ എന്ന കാര്യത്തിലും സംശയമുണ്ട്. കള്ളപ്പണം ഇല്ലാതാക്കുകയെന്നത് വെറും ആഗ്രഹമായി തുടരുമെന്ന് നാല് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് തെളിയിച്ചു.
യുപിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ഗോവയിലും കള്ളപ്പണമൊഴുകുകയായിരുന്നു തിരഞ്ഞെടുപ്പിൽ. മുൻ തിരഞ്ഞെടുപ്പുകളെക്കാൾ കൂടുതൽ ഇക്കുറി പിടിച്ചെടുത്തുവെന്നത് കേന്ദ്രത്തിന്റെ ലക്ഷ്യം പരാജയപ്പെട്ടു എന്നതിന് തെളിവായി. യുപിയിൽ ഫെബ്രുവരി 18 വരെ പിടിച്ചെടുത്തത് 109. 79 കോടിയാണ്. 2012-ൽ പിടിച്ചെടുത്തതിനെക്കാൾ മൂന്നിരട്ടി വരുമിത്. പഞ്ചാബിൽ അഞ്ചിരട്ടിയും ഉത്തരാഖണ്ഡിൽ ഇരട്ടിയിലേറെയും കള്ളപ്പണം ഇക്കുറി പിടിച്ചെടുത്തു.
യുപിയിൽ നാലുഘട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ശേഷിക്കെയാണ്. വൻതോതിലുള്ള്ള കള്ളപ്പണവേട്ട. കോൺഗ്രസ്സും സമാജ് വാദി പാർട്ടിയും കൈകോർത്തതും ബിജെപി. അധികാരം പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതും ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള മായാവതിയുടെ ശ്രമവും യുപിയിലെ തിരഞ്ഞെടുപ്പ് കള്ളപ്പണത്തിന്റെ കേന്ദ്രമാക്കി മാറ്റുകയായിരുന്നു.
പഞ്ചാബിൽ 58.02 കോടിയാണ് ഇതുവരെ പിടിച്ചെടുത്തത്. 2012-ൽ ഇത് വെറും 11.51 കോടിയായിരുന്നു. ഇതിന് പുറമെ 12.43 ലക്ഷം ലിറ്റർ മദ്യവും പിടികൂടിയിട്ടുണ്ട്. മദ്യത്തിന് മാത്രം 13.86 കോടി വരും. 2012-ൽ പിടിച്ചെടുത്ത മദ്യത്തിന്റെ മൂല്യം 2.59 കോടിയാണ്. 2598 കിലോ മയക്കുമരുന്നാണ് ഫെബ്രുവരി നാലിന് നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പിടിച്ചെടുത്തത്. മയക്കുമരുന്നിന്റെ മൂല്യം 18.26 കോടി. 2012-ൽ 54 കോടി രൂപ വിലവരുന്ന 53 കിലോ മയക്കുമരുന്നാണ് പൊലീസ് കണ്ടെടുത്തത്.
കള്ളപ്പണത്തിന്റെ വ്യാപനം ഇക്കുറി വൻതോതിൽ വർധിച്ചുവെന്നതാണ് കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്. കള്ളപ്പണം തടയുന്നതിന് നോട്ട് പിൻവലിക്കൽ പ്ര്യഖ്യാപിച്ച് മൂ്ന്നുമാസത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇത്രയധികം പണം കണക്കിൽപ്പെടാതെ എവിടെനിന്ന് വന്നുവെന്ന് ആശ്ചര്യപ്പെടുകയാണ് കേന്ദ്രസർക്കാർ. ഒരു രാഷ്ട്രീയപാർട്ടിയും കള്ളപ്പണത്തിൽനിന്ന് മുക്തമല്ലെന്നും തെളിയുകയാണ്.
അതീവസുരക്ഷയോടെ റിസർവ് ബാങ്ക് അച്ചടിച്ച 2000-ന്റെ നോട്ടിന് അതേ മാതൃകയിലുള്ള കള്ളനോട്ട് പാക്കിസ്ഥാനിൽ അച്ചടിച്ചിറക്കിയതും ഇന്ത്യക്ക് തലവേദനയായിട്ടുണ്ട്. ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്കെത്തുന്ന ഈ കള്ളനോട്ടിൽ യഥാർഥ നോട്ടിലെ 17 സുരക്ഷാ മുൻകരുതലുകളിൽ 11-ഉം ചേർത്തിട്ടുണ്ട്. കള്ളനോട്ട് തിരിച്ചറിയാൽ അതിർത്തി രക്ഷാസേനയ്ക്ക് പ്രത്യേക പരിശീലനം നൽകേണ്ടിവന്നത് ഈ ഭീഷണി മുന്നിൽക്കണ്ടുകൊണ്ടാണ്.
ഉത്തരാഖണ്ഡിൽ ഫെബ്രുവരി 15-ന് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂർത്തിയായി. ഇവിടെനിന്ന് പിടിച്ചെടുത്ത കള്ളപ്പണം 3.38 കോടിയാണ്. 2012-ൽ ഇത് 1.30 കോടി രൂപയായിരുന്നു. അഞ്ചുവർഷം മുമ്പ് 15.15 ലക്ഷം രൂപയുടെ 15,151 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തതെങ്കിൽ ഇക്കുറിയത് 3.10 കോടി രൂപ മൂല്യമുല്‌ള 15.15 ലക്ഷം ലിറ്ററായി ഉയർന്നു. ഗോവയിൽ പിടിച്ചെടുത്തത് 2.24 കോടി രൂപയാണ്. 60 ലക്ഷം രൂപയായിരുന്നു 2012-ലെ കള്ളനോട്ട്.



