സ്‌ട്രേലിയയിലെ മുൻ ലൈംഗിക തൊഴിലാളിയായ ഗൈ്വനെത്ത് മോടെനെഗ്രോ എന്ന 39കാരി ഒരു ചൂടൻ പുസ്‌കം എഴുതിയിട്ടുണ്ട്. എന്തുകൊണ്ടാണ് പുരുഷന്മാർ വേശ്യകളെ തേടിപ്പോകുന്നത്...? പോലുള്ള രസകരമായ കാര്യങ്ങളാണ് ഇതിൽ അവർ പ്രതിപാദിക്കുന്നത്. പുരുഷന്റെ വികാരവിചാരങ്ങളെ പറ്റി ചുമ്മാ എഴുതുകയല്ല ഈ സ്ത്രീ ചെയ്യുന്നത്. മറിച്ച് 10,000 പുരുഷന്മാരുമായി കിടക്ക പങ്കിട്ട അപൂർവ അനുഭവങ്ങളുടെ കരുത്തിലാണ് അവർ ഇതിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഒരു ദശാബ്ദത്തിലധികം ഈ വ്യവസായത്തിൽ സജീവമായി നിലനിന്നതിന്റെ ചൂടും ചൂരുമുള്ള അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ ചുരുളഴിയുന്നത്.

ചെറിയ മാറുള്ള സ്ത്രീകളെ നല്ലൊരു വിഭാഗം പുരുഷന്മാരും ഇഷ്ടപ്പെടുന്നതിന്റെ രഹസ്യങ്ങൾ പോലുള്ള കാര്യങ്ങളിൽ മോടെനെഗ്രോ ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മിക്ക പുരുഷന്മാരും സാമ്പ്രദായിക സങ്കൽപങ്ങളോട് പൊരുത്തപ്പെടുന്ന സ്ത്രീകളെയല്ല ഇഷ്ടപ്പെടുന്നതെന്നും മറിച്ച് എല്ലാ ആകൃതിയിലുമുള്ള സ്ത്രീകളെയും ഇഷ്ടപ്പെടുന്ന നിരവധി പുരുഷന്മാരുണ്ടെന്നും ഈ ലൈംഗിക തൊഴിലാളി തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ തുറന്നെഴുതിയിരിക്കുന്നു. നിരവധി പുരുഷന്മാർക്ക് സാമ്പ്രദായിക സൗന്ദര്യ മാനദണ്ഡങ്ങൾ പാലിക്കുന്ന അതിസുന്ദരികൾക്കൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനും കൂടെപ്പോകുന്നതിനും നാണമാണെന്നും അതിനാൽ അവർ സാധാരണ ലൈംഗിക തൊഴിലാളികളെ തേടി പോകുന്നുവെന്നും മോടെനെഗ്രോ വ്യക്തമാക്കുന്നു.

ചില കസ്റ്റമർമാർ യുവതികളായ വേശ്യകൾക്ക് പകരം അൽപം പക്വതയുള്ള മധ്യവയസ്‌കകളെയാണ് ഇഷ്ടപ്പെടുന്നത്.' ദി സീക്രട്ട് ടാബൂ ദി അൾട്ടിമേറ്റ് ഇൻസൈഡേർസ് ഗൈഡ് ടു ബീയിങ് ഫിനാൻഷ്യലി സക്‌സസ്ഫുൾ എസ്‌കോർട്ട്, ഡീറ്റെയിൽസ് ഹൗ ടു ബീ ഫിനാൻഷ്യലി സക്‌സസ്ഫുൾ എസ്‌കോർട്ട്' എന്നാണ് മോടെനെഗ്രോയുടെ പുസ്തകത്തിന്റെ പേര്. ലൈംഗിക തൊഴിലിൽ എത്തരത്തിൽ വിജയംകൈവരിക്കാമെന്ന് വിശദീകരിക്കുന്ന ഒരു ഗൈഡ് കൂടിയാണിത്. മിക്കവരും കാമാസക്തിയുള്ള സ്ത്രീയെ ആണ് വേശ്യയിൽ തേടുന്നതെന്നും മോടെനെഗ്രോ വെളിപ്പെടുത്തുന്നു.

വെറും ലൈംഗിക ബന്ധം മാത്രമല്ല വേശ്യകൾക്കടുത്തെത്തുന്ന പുരുഷന്മാർ ആഗ്രഹിക്കുന്നതെന്നും മറിച്ച് അവരുമായി സംസാരിക്കാനും നല്ലൊരു ബന്ധമുണ്ടാക്കിയെടുക്കാനും മിക്കവരും ആഗ്രഹിക്കുന്നുവെന്നും ഇവർ വെളിപ്പെടുത്തുന്നു.ഒരു രാത്രിക്ക് 1150 പൗണ്ട് അഥവാ ഏതാണ്ട് 2000ത്തോളം ഡോളർ ചാർജ് വാങ്ങിയിരുന്നു ലൈംഗിക തൊഴിലാളിയായിരുന്നു മോടെനെഗ്രോ.തന്റെ അടുത്ത് വന്നവരിൽ 90 ശതമാനവും വിവാഹിതരായ പുരുഷന്മാരായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തുന്നു. ഓരോ പുരുഷനുമൊപ്പം ശയിച്ചതിന് ശേഷവും അയാളെക്കുറിച്ചും അതിൽ നിന്നുണ്ടായ അനുഭവങ്ങളെക്കുറിച്ചും താൻ എഴുതി വയ്ക്കാറുണ്ടായിരുന്നുവെന്നാണ് മോടെനെഗ്രോ വെളിപ്പെടുത്തുന്നു. ഇത് തനിക്ക് പുസ്തകമെഴുതാൻ ഉപകരിച്ചുവെന്നും യുവതി പറയുന്നു.