- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേൽ എന്തുകൊണ്ട് എല്ലാ യുദ്ധങ്ങളും വിജയിക്കുന്നു എന്ന ചോദ്യത്തിന് അന്നുമിന്നും ഒറ്റ ഉത്തരമേ ഉള്ളൂ: അതവർ ലോകത്തെ ഏറ്റവും മികച്ച സൈനികശക്തിയായതുകൊണ്ടല്ല; ഇസ്രയേലിന് ഒരു യുദ്ധംപോലും തോൽക്കാനാവില്ല: സി.രവിചന്ദ്രൻ എഴുതുന്നു
തോൽക്കാനാവാത്ത യുദ്ധങ്ങൾ
(1) ചരിത്രത്തിൽ അങ്ങനെയായിരുന്നെങ്കിൽ-ഇങ്ങനെയായിരുന്നെങ്കിൽ എന്നൊക്കെ സങ്കൽപ്പിക്കുന്നതിൽ കഥയില്ല. ചരിത്രത്തിൽ മാത്രമല്ല നമ്മുടെ വ്യക്തിജീവിതത്തിലും അതാണവസ്ഥ. എങ്കിലും ഇസ്രയേൽ-ഫലസ്തീൻ വിഷയം ചർച്ച ചെയ്യുമ്പോഴൊക്കെ പലരും നെടുവീർപ്പിടുന്നത് ഈ ചോദ്യം ചോദിച്ചുകൊണ്ടാണ്-1967 ൽ ജോർഡൻ ഇസ്രയേലിനെ ആക്രമിക്കാതിരുന്നെങ്കിൽ ശരിയാണ് അങ്ങനെ ചെയ്യാതിരുന്നെങ്കിൽ ഇന്നുള്ള പ്രശ്നങ്ങളിൽ സിംഹഭാഗവും അപ്രസക്തമായേനെ. വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും ഫലസ്തീനികൾ ജോർഡാൻ പൗരന്മാരായി ജീവിക്കുമായിരുന്നു. പിന്നെയുള്ളത് ഗസ്സ മുനമ്പിന്റെ കാര്യമാണ്. അത് 1949-1967 വരെ ഈജിപ്റ്റിന്റെ കൈവശമിരുന്ന പ്രദേശമാണ്. അവരത് ഉപേക്ഷിച്ചതല്ല. ഇസ്രേയേലുമായുള്ള യുദ്ധം തോറ്റപ്പോൾ കയ്യിൽ നിന്ന് പോയതാണ്. ഗോലൻ കുന്നുകളാകട്ടെ സിറിയയുടെ പക്കലും. 'ഫലസ്തീനുകളുടെ ഭൂമി' എന്ന് ഇന്ന് നാം വിശേഷിപ്പിക്കുന്ന ഈ പ്രധാന ഭൂവിഭാഗങ്ങളും 1967 വരെ മൂന്ന് അറബ് രാജ്യങ്ങൾ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. Palestine people is not a homogeneous population. They are too diverse with the character of a diaspora. അന്നവിടങ്ങളിൽ സ്വാതന്ത്യപ്രസ്ഥാനങ്ങളോ വിമോചനസമരങ്ങളോ ഉണ്ടായിരുന്നില്ല. ഇസ്രയേൽ അധിനവേശകരെ അടിച്ചോടിച്ച് ആ പ്രദേശങ്ങൾ സ്വന്തമാക്കിയതിന് ശേഷമാണ് ഇന്നത്തെ വിമോചനപ്രസ്ഥാനങ്ങൾ ഉരുത്തിരിയുന്നത്.
(2) 1948 ലെ യുദ്ധത്തിന് ശേഷം നടന്ന ജെറിക്കോ കോൺഫറൻസിൽ വെസ്റ്റ് ബാങ്കിൽ വസിച്ചിരുന്ന നൂറ് കണക്കിന് ഫലസ്തീൻ പൗരപ്രമുഖർ ഒത്തുകൂടി ജോർഡാനെ തങ്ങളുടെ മാതൃരാജ്യമായി അംഗീകരിച്ചിരുന്നു. അതിന് ശേഷം ജോർഡാൻ തങ്ങളുടെ പഴയപേരായ Transjordan ഉപേക്ഷിച്ച് Jordan എന്ന പേര് സ്വീകരിക്കുന്നു. 1950 ഏപ്രിൽ 24 ന് ഔദ്യോഗികമായി വെസ്റ്റ് ബാങ്ക് തങ്ങളുടെ രാജ്യത്തോടൊപ്പം കൂട്ടി ചേർക്കുന്നു. തുടർന്നുള്ള 17 വർഷം വെസ്റ്റ് ബാങ്കിലെ പൗരന്മാർ സന്തോഷപൂർവം ജോർഡൻകാരായി ജീവിക്കുന്നു. ബാക്കിയുള്ള ഫലസ്തീനികൾ സിറയയിലും ലബനണിലും ഇസ്രയേലിലും ഗസ്സയിലും മറ്റ് അറബ്-ആഫ്രിക്കൻ രാജ്യങ്ങളിലുമൊക്കെയായി വസിക്കുന്നു. ഫലസ്തീൻ ഡയസ്പോര എന്നുവിളിക്കാം. അപ്പോഴവർക്ക് സ്വന്തമായി രാജ്യംവേണ്ട. അത്രമാത്രം വ്യാപരിച്ച് കിടക്കുന്ന ഒരു ജനതയ്ക്ക് ഒറ്റ രാജ്യം പ്രായോഗികവുമായിരുന്നില്ല.
ജോർഡാനും ഈജിപ്തിനും കീഴിൽ വസിക്കുമ്പോൾ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലേയും ഫലസ്തീനികൾ സ്വയംഭരണത്തിൽ (self-determination) ആവേശം കാണിച്ചില്ല. എന്നാൽ ഇസ്രയേൽ അധിനിവേശം അവർക്ക് അസ്വീകാര്യമായി. കാരണം പരിശോധിച്ചാൽ മതംതെളിഞ്ഞുവരും. മാത്രമല്ല ലോകമെമ്പാടുമുള്ള യഹൂദർക്ക് ഇസ്രയേൽ എന്നൊരു രാജ്യമാകാമെങ്കിൽ ഫലസ്തീനികൾക്ക് എന്തുകൊണ്ട് സ്വന്തം രാജ്യം ആയിക്കൂടാ എന്ന ചോദ്യം ഉയർന്നു. ഒരു കാര്യം ഉറപ്പാണ്-ഇസ്രയേൽ എന്ന രാജ്യം വന്നില്ലെങ്കിൽ ആ പ്രദേശങ്ങളിലെ ഫലസ്തീനികൾ പല രാജ്യങ്ങളിലായി ജീവിച്ചേനെ.
(3) സമവാക്യങ്ങൾ മാറുന്നത് 1967 ലെ ആറു ദിവസ യുദ്ധത്തോടെയാണ്. അറബ് രാജ്യങ്ങൾ കൂട്ടംകൂടി ഇസ്രയേലിനെ ആക്രമിക്കുന്നു. ഇസ്രയേൽ ആറ് ദിവസംകൊണ്ട് യുദ്ധം ജയിക്കുന്നു. അറബ് രാജ്യങ്ങൾക്ക് 18000-20000 സൈനികരെ നഷ്ടപെടുന്നു. ഇസ്രയേലിന്റെ 900 സൈനികരും കൊല്ലപെട്ടു. ഇസ്രയേലിനെ അപേക്ഷിച്ച് അറബ് രാജ്യങ്ങളുടെ മൂന്നിരട്ടി യുദ്ധവിമാനങ്ങളും ടാങ്കുകളും വ്സുതവകകളും നശിപ്പക്കപെട്ടു. ഗസ്സാമുമ്പ് കയ്യടിക്കി വെച്ചിരുന്ന ഈജിപ്താണ് ആദ്യം ആക്രമണ ഭീഷണിയുമായി രംഗത്ത് വന്നത്. ആക്രമിക്കപെടുമെന്ന് ഉറപ്പായപ്പോൾ കൂട്ടസംസ്‌കാരങ്ങൾ നടത്താൻ സ്ഥലം കണ്ടുവെച്ച ശേഷമാണ് ഇസ്രയേൽ അങ്ങോട്ട് കയറി ആക്രമിച്ചത്. യുദ്ധഫലം അവിശ്വസനീയമായിരുന്നു.
ഈജിപ്തിലെ നാസർ അന്ന് അറബ് ലോകത്തിന് ആരാധ്യനാണ്. ജോർഡനും ഈജിപ്തും തമ്മിൽ കരാറുണ്ടായിരുന്നു. ഈജിപ്ത് നിസ്സാരമായി ജയിക്കുമെന്നു പൊതുവെ വിലയിരുത്തപെട്ടു. ഈജിപ്തുകാർക്കും മറിച്ചൊരു സന്ദേഹം ഉണ്ടായിരുന്നില്ല. ഹുസൈൻ രാജാവും(Hussein bin Talal) ഈ അന്ധവിശ്വാസം പങ്കുവെച്ചിരുന്നു. ആദ്യഘട്ടത്തിൽ യുദ്ധത്തിൽ ഈജിപ്ത് മുന്നേറുന്നു എന്ന ധാരണയാണ് നാസർ ജോർഡാൻ രാജാവിന് നൽകി കൊണ്ടിരുന്നത്. വെസ്റ്റ് ബാങ്ക് കൈവശമുണ്ടായിരുന്ന ജോർഡന് ഇസ്രയേലിന്റെ ബാക്കി ഭൂമിയുടെ മുകളിലും കണ്ണുണ്ടായിരുന്നു. അപ്പുറവും ഇപ്പുറവും നിന്നടിച്ചാൽ ഇസ്രയേൽ എന്ന യഹൂദരാഷ്ട്രം ശിഥിലമാകും എന്ന് ഹുസൈനും കണക്കുകൂട്ടി.
(4) ഈജിപ്ത് പ്രസിഡന്റ് നാസറും ഹുസൈനും നല്ല സുഹൃത്തുക്കളായി**.
ഇസ്രയേൽ അപകടം മണത്തു. ഒരേസമയം രണ്ടിടത്ത് യുദ്ധംചെയ്യുന്നത് ആത്മഹത്യാപരമാണ്. യുദ്ധത്തിൽ പങ്ക് ചേരരുതെന്ന് ഇസ്രയേൽ ജോർഡാനോട് അഭ്യർത്ഥിച്ചു. പലരെയും കൊണ്ട് പറഞ്ഞുനോക്കിപ്പിച്ചു. ഒഴിഞ്ഞുനിന്നാൽ സന്ധികളും വിട്ടുവീഴ്ചകളും സാധ്യമാണെന്നു പറഞ്ഞുവെച്ചു. പക്ഷെ ഹുസൈൻ ഈ അഭ്യർത്ഥന ചെവികൊണ്ടില്ല. ഇസ്രയേലിന്റെ പരുങ്ങൽ ഒരവസരമായി കണ്ടു. മറുഭാഗത്ത് യുദ്ധം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ ഈജിപ്തിന്റെ എയർഫോഴ്സ് തുടച്ചു നീക്കപെട്ടു. പക്ഷെ ഇസ്രയേലി വായുസേന തകർന്നടിഞ്ഞു എന്ന തെറ്റായ സന്ദേശമാണ് ഹുസൈന് ലഭിച്ചത്! പ്രതിരോധ സഖ്യപ്രകാരം ജോർഡാൻ സൈന്യത്തെ ഈജിപ്തിന്റെ കമാൻഡിന് കീഴിലാക്കിയതും മറ്റൊരബദ്ധമായിരുന്നു.
ഇസ്രയേൽ തകരുകയാണെന്ന് തെറ്റിദ്ധരിച്ച് ആക്രമണം തുടങ്ങിയ ഹുസൈന്റെ കൊട്ടാരത്തിൽവരെ ഇസ്രയേൽ ബോംബിട്ടു. ജോർഡാന് അവരുടെ GDP യുടെ 40 ശതമാനം കൊണ്ടുവന്നിരുന്ന വെസ്റ്റ് ബാങ്ക് നഷ്ടപെട്ടു. ഇരുപതിനായിരം ഫലസ്തീനികൾ ജോർഡന്റെ മറ്റ് ഭാഗങ്ങളിലേക്ക് പലായനം ചെയ്തു. സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു. മൂന്ന് ദിവസം കഴിയുമ്പോൾ ജോർഡാന്റെ പക്കൽ കടിച്ചതുമില്ല, പിടിച്ചതുമില്ല. കയ്യിലിരുന്ന വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും ഇസ്രയേൽ പിടിച്ചടക്കി, ഉള്ളിലേക്ക് അടിച്ചുകയറി. അപ്പുറത്ത് കണ്ണടച്ചു തുറക്കുന്നതിന് മുമ്പ് ഈജിപ്തിന് സിനായും ഗസ്സയും നഷ്ടമായി. ഹുസൈന് യുദ്ധത്തിന്റെ ഗതി മനസ്സിലാകുന്നതു വരെയെങ്കിലും കാത്തിരിക്കാമായിരുന്നു! But it is hindsight wisdom!
(5) അബദ്ധംകാണിക്കാൻ ഇസ്രയേലും തയ്യാറായിരുന്നു. പക്ഷെ അറബ് രാജ്യങ്ങൾ അതിനനുവദിച്ചില്ല. 1967 യുദ്ധം ജയിച്ച ഉടൻ സമാധാനം സ്ഥാപിക്കാനായി തങ്ങൾ കയ്യടക്കിയ വെസ്റ്റ് ബാങ്കും കിഴക്കൻ ജെറുസലേമും ജോർഡാനും ഗോലാൻകുന്നുകൾ സിറിയക്കും ഗസ്സാനമുനമ്പും സിനായ് ഈജിപ്തിനും തിരിച്ചുകൊടുക്കാമെന്ന് വാഗാദാനം നടത്തി. യുദ്ധംജയിച്ചവർ കയ്യടക്കിയ പ്രദേശമെല്ലാം പെട്ടെന്ന് തിരിച്ചുകൊടുക്കാമെന്ന് പറയുന്നത് അപൂർവമാണ്. But Israel was under lot of stress. They wanted a respite, they wanted peace badly. കീഴടക്കുന്നതുപോലെ എളുപ്പമല്ലല്ലോ നിലനിറുത്തുന്നത്! എന്നാൽ പഅപമാനിതരായ സിറിയയും ജോർഡാനും സിറിയയും ഈജിപ്തും ഇസ്രയേലുമായി സന്ധിസംഭാഷണങ്ങൾ നടത്താൻ വിസമ്മതിച്ചത് ഇസ്രയേലിന് നേട്ടമായി. They did not want to recognize Israel as a state to negotiate with. മറിച്ചായിരുന്നെങ്കിൽ 1967 ൽ തന്നെ മേഖലയിൽ സമാധാനം സ്ഥാപിക്കപെട്ടേനെ.
(6) യുദ്ധത്തിൽ പോയത് യുദ്ധംചെയ്ത് തിരിച്ചെടുക്കണമെന്ന വാശി ഈജിപ്തിനും സിറിയക്കും ഉണ്ടായിരുന്നു. അവർ തക്കംപാർത്തിരുന്നു. 1973 ഒക്ടോബർ ആറിന് യഹൂദരുടെ വിശുദ്ധദിനമായ യോം കിപുർ ദിവസംതന്നെ (Yom Kippur, the holiest day in the Jewish calendar.) അവർ സംയുക്തമായി ഇസ്രയേലിനെ കടന്നാക്രമിച്ചു. അപ്രതീക്ഷിതമായ ഈ യുദ്ധം ഇസ്രേയിലിനെ ഉലച്ചു. എങ്കിലും എതിരാളികൾക്ക് വിജയിക്കാനായില്ല. മൂന്നാഴ്ച യുദ്ധത്തിൽ 2569 ഇസ്രയേലി സൈനികർ കൊല്ലപെട്ടു. സിറിയക്ക് 3500 ഉം ഈജിപ്തിന് 15000 സൈനികരെയും നഷ്ടപെട്ടു. സൈനികമായി, യുദ്ധം
ഇസ്രയേൽ ജയിച്ചു. എങ്കിലും 1948, 1956, 1967 യുദ്ധങ്ങളിലെ കണ്ണഞ്ചിപ്പിക്കുന്ന വിജയങ്ങൾക്ക് ശേഷം ഇസ്രയേലിന്റെ ഭാഗത്ത് ഇത്രയും നാശം ഉണ്ടായത് ക്ഷീണമായി. സൈനികമായി പരാജയപെട്ടെങ്കിലും, ലക്ഷ്യം നേടിയില്ലെങ്കിലും അറബ് രാജ്യങ്ങൾക്ക് ധാർമ്മികവിജയം തോന്നിയ യുദ്ധമായിരുന്നു യോം കിപൂർ.
(7) ഈജിപ്ത് സിനായി ഉപദ്വീപിന്റെ ചെറിയൊരു ഭാഗം പിടിച്ചെടുത്തു. മുറിവേറ്റ ഇസ്രയേൽ സിനായിൽ നിന്ന് ഈജിപ്തിനെ ഏറക്കുറെ തുരത്തിയശേഷം സൂയസ് കനാൽ പിടിച്ചെടുക്കാൻ കിണഞ്ഞു ശ്രമിച്ചു. സോവിയറ്റ് യൂണിയനും അമേരിക്കയും ക്യൂബൻ മിസൈൽ പ്രശ്നത്തിന് ശേഷം മുഖാമുഖം വന്ന അവസ്ഥയുണ്ടായപ്പോൾ വെടിനിറുത്തൽ പിറന്നു. പിടിച്ചെടുത്ത സിനായി ഭാഗത്തിൽ നിന്നും ഈജിപ്ത് പിൻവാങ്ങുന്നതിന് മുമ്പ് വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നു. പിന്നെയും 9 വർഷം കഴിഞ്ഞ്, 1979 ലെ ഈജിപ്ത്-ഇസ്രയേൽ സന്ധി പ്രകാരം 1982 ലാണ് സിനായ് ഉപദ്വീപ് മുഴുവൻ ഇസ്രയേൽ ഈജിപ്തിന് വിട്ടുകൊടുക്കുന്നത്. ഇസ്രയേലും ഈജിപ്തും തമ്മിൽ രമ്യതപെട്ടത് അറബ് ലോകത്തെ സ്തബ്ധരാക്കി.
ഈജിപ്തിനെ അറബ് ലീഗിൽ നിന്നും പുറത്താക്കി. 1977 ലെ ഈജിപ്ത്-ലിബിയൻ യുദ്ധവും 1981 ലെ ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിന്റെ കൊലപാതകവും ഈ അസ്വാരസ്യവുമായി ബന്ധപെട്ട് വേണം വായിക്കാൻ.1973 ലെ യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തിൽ ഇസ്രേയിലിനെ തോൽപ്പിക്കാനാവില്ല എന്ന വിശ്വാസം ഉലയ്ക്കാൻ ഈജിപ്തിന് സാധിച്ചു. 1982 ലെ സന്ധി ഇന്നുവരെ ലംഘിക്കപെട്ടിട്ടില്ല. മറുവശത്ത് സിറിയക്ക് ഇക്കുറിയും സമ്പൂർണ്ണ പരാജയമായിരുന്നു. ഫലത്തിൽ ഇന്നും ഗോലാൻ കുന്നുകൾ സിറിയക്ക് പൂർണ്ണമായും വിട്ടുകിട്ടിയിട്ടില്ല. 1967 ൽ ഇസ്രയേലിനെ ആക്രമിക്കാൻ ഈജിപ്തും ജോർഡാനും ഒരുമ്പെട്ടില്ലായിരുന്നുവെങ്കിൽ വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും ഫലസ്തീനികൾക്ക് സ്വയംഭരണത്തിന് വേണ്ടി പോരാട്ടം തുടങ്ങേണ്ടി വരുമായിരുന്നില്ല. ഈജീപ്തിനും ജോർഡനും കീഴിൽ ജീവിക്കാൻ അവർക്ക് പ്രശ്നമുണ്ടായിരുന്നില്ല, പക്ഷെ ഇസ്രയേൽ ഹറാമാണ്. കാരണം മതപരം!
(?? 1967 ൽ കയ്യടക്കിയ ഭൂമി അപ്പോൾ തന്നെ തിരികെ കൊടുത്തിരുന്നെങ്കിൽ 1979 ൽ ഈജിപ്തുമായും 1994 ജോർഡനുമായി സമാധാന കരാറിൽ ഒപ്പ് വെക്കാൻ ഇസ്രയേലിന് സാധിക്കുമായിരുന്നില്ല. ഗോലാൻ കുന്നുകൾ വിട്ടുകൊടുത്തിരുന്നെങ്കിൽ സമാധാന കരാറിലെത്താൻ സിറയക്കും താല്പര്യമുണ്ടാകുമായിരുന്നില്ല. ഇസ്രയേലിന്റെ നാശം മുഖ്യലക്ഷ്യം ഉക്ഷേിക്കാൻ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ തയ്യാറാകുമായിരുന്നില്ല, 1967 ലെ അതിർത്തികളിലേക്ക് തിരിച്ചുപോയാൽ ബന്ധം സാധാരണനിലയിലാക്കാമെന്ന് അറബ് ലീഗ് വാഗ്ദാനം ചെയ്യുമായിരുന്നില്ല.
ചുരുക്കത്തിൽ 1967 ൽ കയ്യടക്കിയ ഭൂമി വിട്ടുകൊടുത്ത് വാങ്ങിയെടുത്ത( Land for peace) സമാധാനത്തിന്റെ തണലിലാണ് ഇസ്രയേൽ കഴിഞ്ഞ നാൽപ്പത് വർഷം അതിജീവിച്ചത്. 1948, 1956, 1967, 1973 യുദ്ധപരാജയമാണ് ഇസ്രയേലിനെ അംഗീകരിക്കാൻ അയൽരാജ്യങ്ങളെ ബാദ്ധ്യസ്ഥരാക്കിയത്. It was forced approval. സോവിയറ്റ യൂണിയനെതിരെ തന്ത്രപ്രധാന സുഹൃത്തായി ഇസ്രയേലിനെ അംഗീകരിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചതും 1967-73 യുദ്ധവിജയങ്ങളാണ്. അതുവരെ ഇസ്രയേലിനുള്ള അമേരിക്കൻ പിന്തുണയിൽ പലപ്പോഴും ഇടർച്ച ഉണ്ടായിട്ടുണ്ട്.
(9) 1967 ന് ശേഷം നീണ്ടകാലം ഗോലാൻകുന്നുകളും സിനായ് പെനിൻസുലയും വെസ്റ്റുബാങ്കും ബഫർസോണുകളായി(buffer zones) നിലനിർത്തിയത് പെട്ടെന്നുള്ള ബാഹ്യ ആക്രമണം തടയാൻ ഇസ്രയേലിനും സഹായകരമായി. കിഴക്കൻ ജെറുസലം സ്വന്തമാക്കി വെച്ച് വെസ്റ്റ് ബാങ്കിന്റെ ബാക്കി ഭാഗം വിട്ടുകൊടുക്കുന്നതു ഇപ്പോഴും ഇസ്രേയിന്റെ നിലനിൽപ്പിനെ സഹായിക്കുകയേ ഉള്ളൂ. 1967 ലെ യുദ്ധമാണ് ആധുനിക ഇസ്രയേലിന്റെ അടിസ്ഥാനം. അതിന് ശേഷമാണ് ഇസ്രയേലിന്റെ അധിനിവേശം ലോകം ചർച്ച ചെയ്യുന്നത്. 1947 ന് ലോകമെമ്പാടും നിരവധി അധിനിവേശങ്ങളുണ്ടായി. അഫ്ഗാനിലെ ചെമ്പടയും സിൻചിയാംഗിലും ടിബറ്റിലും ചൈനീസ് ഭരണകൂടം നടത്തിയ അധിനിവേശവും പാക്കിസ്ഥാനിൽ ബലൂചുകളുടെ ആത്മാഭിമാനം ചവിട്ടിയരക്കപെട്ടതുമൊക്കെ അവയിൽ ചിലവ മാത്രം.
വാസസ്ഥത്ത് നിന്ന് പറിച്ചെറിയപെട്ട റോഹിങ്ക്യരുടെയും കാശ്മീരി പണ്ഡിറ്റുകളുടെയും ചരിത്രത്തിനും പഴക്കമേറെയില്ല. എല്ലാ അധിനിവേശങ്ങളും മാനവികവിരുദ്ധം. സ്വാതന്ത്ര്യം രണ്ടാം ഓക്സിജനാണ്. ഇസ്രയേൽ അധിനിവേശം മാത്രം വെസ്റ്റുബാങ്കിലും ഗസ്സയിലുമുള്ള ഫലസ്തീനികൾക്ക് അധിനിവേശമായി തോന്നാൻ മുഖ്യകാരണം മതപരമാണ്, അതിനെ കുറിച്ച് മാത്രം സെലക്റ്റീവായി വ്രണപെടുകയും വിതുമ്പുകയും ചെയ്യുന്നവരുടെ പ്രശ്നം ഗോത്രദൈന്യതയാണ്. ഇസ്രയേൽ എന്തുകൊണ്ട് എല്ലാ യുദ്ധങ്ങളും വിജയിക്കുന്നു എന്ന ചോദ്യത്തിന് അന്നുമിന്നും ഒറ്റ ഉത്തരമേ ഉള്ളൂ: അതവർ ലോകത്തെ ഏറ്റവും മികച്ച സൈനികശക്തിയായതുകൊണ്ടല്ല. ഇസ്രയേലിന് ഒരു യുദ്ധംപോലും തോൽക്കാനാവില്ല.