റ്റുള്ളവർ കണ്ടാൽ എന്തുപറയുമെന്ന വേവലാതിയൊന്നും കെയ്റ്റ്‌ലിൻ ഫിൻലേയ്ക്കില്ല. 200 കിലോ ഭാരമുള്ള തന്റെ ഭീമാകാരമായ ശരീരം പ്രദർശിപ്പിക്കുന്നതിലും ഈ 22-കാരിക്ക് മടിയില്ല. ജങ്ക് ഭക്ഷണത്തോടുള്ള ആഗ്രഹം തുറന്നുപറഞ്ഞ്, ഭക്ഷണത്തിനരികിൽ ബിക്കിനിയണിഞ്ഞ് പോസ് ചെയ്യാനും കെയ്റ്റ്‌ലിൻ തയ്യാർ. എല്ലാറ്റിനും പിന്തുണയുമായി അമ്മ ഡൊറോത്തിയുമുണ്ട്.

സൂപ്പർസൈസ് സുന്ദരികൾക്കിടയിൽ ഒന്നാമതെത്തുകയെന്നതാണ് കെയ്റ്റ്‌ലിന്റെ സ്വപ്നം. ദിവസവും 10,000 കലോറിയെങ്കിലും അകത്താക്കുന്ന അവർക്ക് ശരീരം വണ്ണംവെക്കുമെന്ന ആശങ്കയുമില്ല. കൂടുതൽ തടിവെക്കട്ടെയെന്നാണ് കെയ്റ്റ്‌ലിന്റെ ഭാവം. അമ്മ നൽകുന്ന പിന്തുണയാണ് തന്റെ ആഗ്രഹങ്ങൾ സഫലമാക്കുമെന്നതെന്ന് കെയ്റ്റിലിൻ പറഞ്ഞു. ഭക്ഷണത്തിനരികിൽനിന്ന് കുടവയർ കുലുക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് കെയ്റ്റ്‌ലിന്റെ ഇഷ്ടവിനോദങ്ങളിലൊന്ന്.

അമിതഭാരമുണ്ടെന്നതിനപ്പുറം തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കെയ്റ്റ്‌ലിൻ പറയുന്നു. വർഷത്തിൽ പലപ്രാവശ്യം ഹെൽത്ത് ചെക്കപ്പുകൾ നടത്തി അക്കാര്യം ഉറപ്പുവരുത്തുന്നുണ്ട്. ബ്ലഡ് പ്രഷറും ഷുഗറുമൊക്കെ കായികതാരങ്ങളുടേതുപോലെ സാധാരണ നിലയിലാണെന്ന് അവർ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തിടത്തോളം കാലം എന്തിന് തടി കുറയ്ക്കണെമെന്നാണ് കെയ്റ്റ്‌ലിൻ ചോദിക്കുന്നത്.

സൂപ്പർ സൈസ് പെണ്ണുങ്ങളെ ഇഷ്ടപ്പെടുന്നവർക്കായാണ് തന്റെ വെബ്‌സൈറ്റിൽ കെയ്റ്റ്‌ലിൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്. വെബ്‌സൈറ്റ് സബ്‌സ്‌ക്രിപ്ഷനിലൂടെ മാത്രം ലക്ഷങ്ങൾ കെയ്റ്റ്‌ലിൻ സമ്പാദിച്ചിട്ടുണ്ട്. കാലിക്കോ ബോംബ്‌ഷെൽ എന്ന പേരിലാണ് കെയ്റ്റ്‌ലിൽ പ്രശസ്ത. വെബ്കാമിലൂടെ സൂപ്പർ സൈസ് പെണ്ണുങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് കെയ്റ്റ്‌ലിൻ അപൂർവമായ തന്റെ കരിയർ മുന്നോട്ടുകൊണ്ടുപോകുന്നു.