തൃശൂർ: ബാർ കോഴയുമായി ബന്ധപ്പെട്ടു എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ പരാതി ഏപ്രിൽ 15നു പരിഗണിക്കും. സാഹിത്യകാരി സാറാ ജോസഫ് നൽകിയ പരാതിയാണ് ഏപ്രിലിൽ പരിഗണിക്കുക. കൃത്യമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ബാബുവിനെതിരായ പ്രാഥമികാന്വേഷണം അട്ടിമറിച്ചുവെന്നാണ് ഹർജിയിലെ ആരോപണം. ഇന്നു കോടതി കേസ് പരിഗണിക്കവെ, ഹൈക്കോടതി നിർദ്ദേശത്തെത്തുടർന്ന് ബാബുവിനെതിരെ അന്വേഷണം നടത്തിയെന്നും തെളിവുകൾ ലഭിച്ചില്ലെന്നും വിജിലൻസ് വിഭാഗം കോടതിയെ അറിയിച്ചു.