- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൊക്കക്കോള ഇന്ത്യ'യിലെ ഉദ്യോഗസ്ഥനെതിരെ ലൈംഗികാതിക്രമം സംബന്ധിച്ച് സുസ്മിത സെന്നിന്റെ പരാതി; വർഷങ്ങൾക്ക് മുൻപ് ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് ആദായ നികുതി നൽകേണ്ടതില്ലെന്ന് മുംബൈ ഇൻകം ടാക്‌സ് അപ്പീൽ ട്രിബ്യൂണൽ ബെഞ്ച് ; 95 ലക്ഷം രുപയുടെ നികുതിയായി അടയ്‌ക്കേണ്ട 35 ലക്ഷം സുസ്മിതയ്ക്ക് നഷ്ടമാവില്ല
മുംബൈ: വർഷങ്ങൾക്ക് മുൻപ് വിവാദ തിരി കൊളുത്തിയ ഒന്നായിരുന്നു നടി സുസ്മിത സെൻ കൊക്കക്കോള കമ്പനി ഉദ്യോഗസ്ഥനെതിരെ നൽകിയ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി. കേസുമായി ബന്ധപ്പെട്ട് സുസ്മിതയ്ക്ക് ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് നികുതി അടയ്‌ക്കേണ്ട എന്നാണ് മുംബൈ ഇൻകം ടാക്‌സ് അപ്പീൽ ട്രിബ്യൂണൽ ബെഞ്ച് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. 2002ലാണ് സുസ്മിത സെൻ ഇതു സംബന്ധിച്ച് പരാതി നൽകിയത്. 2004ൽ കൊക്കക്കോള കമ്പനി 95 ലക്ഷം രൂപ നഷ്ടപരിഹാരമായി സുസ്മിതയ്ക്ക് നൽകണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിന് ശേഷമാണ് ഇതിന്റെ നികുതി അടവ് സംബന്ധിച്ച് വിവാദം രൂക്ഷമായത്. കൊക്കകോള കമ്പനിയുടെ തന്നെ ഉൽപന്നമായ 'തംസ് അപ്പി'ന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു സുസ്മിത. അന്ന് ഒന്നര കോടി രൂപ പ്രതിഫലത്തിനാണ് കരാറെഴുതിയത്. എന്നാൽ, കാലാവധി അവസാനിക്കും മുൻപ് കമ്പനി താരവുമായുള്ള കരാർ അവസാനിപ്പിച്ചു. പ്രതികാര നടപടിയായിട്ടാണ് കാലാവധി പൂർത്തിയാകും മുൻപ് കരാർ റദ്ദാക്കിയത് എന്നായിരുന്നു സുസ്മിതയുടെ ആരോപണം. സുസ്മിത നിയമനടപടിക്ക് ഒരുങ്ങിയതോടെ കമ്പനി
മുംബൈ: വർഷങ്ങൾക്ക് മുൻപ് വിവാദ തിരി കൊളുത്തിയ ഒന്നായിരുന്നു നടി സുസ്മിത സെൻ കൊക്കക്കോള കമ്പനി ഉദ്യോഗസ്ഥനെതിരെ നൽകിയ ലൈംഗികാതിക്രമം സംബന്ധിച്ച പരാതി. കേസുമായി ബന്ധപ്പെട്ട് സുസ്മിതയ്ക്ക് ലഭിച്ച നഷ്ടപരിഹാര തുകയ്ക്ക് നികുതി അടയ്‌ക്കേണ്ട എന്നാണ് മുംബൈ ഇൻകം ടാക്‌സ് അപ്പീൽ ട്രിബ്യൂണൽ ബെഞ്ച് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. 2002ലാണ് സുസ്മിത സെൻ ഇതു സംബന്ധിച്ച് പരാതി നൽകിയത്. 2004ൽ കൊക്കക്കോള കമ്പനി 95 ലക്ഷം രൂപ നഷ്ടപരിഹാരമായി സുസ്മിതയ്ക്ക് നൽകണമെന്ന് കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിന് ശേഷമാണ് ഇതിന്റെ നികുതി അടവ് സംബന്ധിച്ച് വിവാദം രൂക്ഷമായത്.
കൊക്കകോള കമ്പനിയുടെ തന്നെ ഉൽപന്നമായ 'തംസ് അപ്പി'ന്റെ ബ്രാൻഡ് അംബാസിഡറായിരുന്നു സുസ്മിത. അന്ന് ഒന്നര കോടി രൂപ പ്രതിഫലത്തിനാണ് കരാറെഴുതിയത്. എന്നാൽ, കാലാവധി അവസാനിക്കും മുൻപ് കമ്പനി താരവുമായുള്ള കരാർ അവസാനിപ്പിച്ചു. പ്രതികാര നടപടിയായിട്ടാണ് കാലാവധി പൂർത്തിയാകും മുൻപ് കരാർ റദ്ദാക്കിയത് എന്നായിരുന്നു സുസ്മിതയുടെ ആരോപണം. സുസ്മിത നിയമനടപടിക്ക് ഒരുങ്ങിയതോടെ കമ്പനി ഒത്തുതീർപ്പിന് തയ്യാറായി. ഒടുവിൽ 1.45 കോടി രൂപയ്ക്ക് പ്രശ്‌നം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കുകയും ചെയ്തു.
കരാർ റദ്ദാക്കുമ്പോൾ കമ്പനി സുസ്മിതയ്ക്ക് 50 ലക്ഷം രൂപയായിരുന്നു നൽകാനുണ്ടായിരുന്നത്. ഈ തുകയും ലൈംഗികാരോപണക്കേസിലെ നഷ്ടപരിഹാര തുകയായ 95 ലക്ഷം രൂപ കൂടി ചേർത്ത് 1.45 കോടി രൂപയാണ് കമ്പനി സുസ്മിതയ്ക്ക് നൽകിയത്. ഇത് ലൈംഗികാരോപണത്തിന്റെ പുറത്ത് നൽകുന്ന നഷ്ടപരിഹാരമല്ല, മറിച്ച് കരാർ അടിസ്ഥാനത്തിൽ നൽകേണ്ട തുകയുടെ പുറത്തുള്ള ഒത്തുതീർപ്പാണെന്നായിരുന്നു അന്ന് കമ്പനി അധികൃതരുടെ വിശദീകരണം. നഷ്ടപരിഹാര തുകയുടെ നികുതി അടയ്ക്കാത്തതിനെ തുടർന്ന് താരത്തിൽ നിന്നും പിഴയായി 35 ലക്ഷം രൂപ ഈടാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ആ തുകയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.