കൊച്ചി: സംവിധായകൻ അഡ്ജസ്റ്റ് ചെയ്യാൻ നിർബന്ധിച്ചുവെന്ന് 17കാരിയുടെ വെളിപ്പെടുത്തൽ. മംഗളം ചാനലിലെ 'ഫയർ സോൺ ഫ്രീ സോൺ' എന്നപരിപാടിയിലാണ് പെൺകുട്ടി സംവിധായകനെതിരെ തുറന്നടിച്ചത്. രണ്ടാമത്തെ സിനിമയെടുക്കുന്ന സംവിധായകനാണ് ഇത്തരത്തിൽ ആവശ്യം ഉന്നയിച്ചതെന്നാണ് ആരോപണം. ഇയാളുടെ ആദ്യ സിനിമ പുറത്തു വന്നിട്ടില്ലെന്നും യുവതി പറയുന്നു.

'കഴിഞ്ഞ മാസം, തങ്ങൾ അഭിനയിച്ച ചില വീഡിയോസ് സംവിധായകന് അയച്ചു കൊടുത്തിരുന്നു. അതനുസരിച്ചാണ് ഓഡീഷന് വിളിപ്പിച്ചത്. അദ്ദേഹം വിളിച്ചത് അനുസിരിച്ച് ഓഡീഷനിൽ പങ്കെടുത്തു. അതിനുശേഷം തിരിച്ചു പോയി. പിന്നീട് അറിയിച്ചു സെക്കന്റ് ഹീറോയിൻ ആയിട്ട് രണ്ട് പേരെയും സെലക്ട് ചെയ്തിട്ടുണ്ടെന്ന്.

പൂജ കഴിഞ്ഞ് ബാക്കി കാര്യങ്ങൾ മൊബൈലിൽ അറിയാക്കമെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വീട്ടിൽ അമ്മയെ സംവിധായകൻ വിളിച്ചു. അമ്മയോട് പറഞ്ഞു. മോളു സെലക്ട് ആയിട്ടുണ്ട്. പക്ഷെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയണം. ഫോൺ വഴി അമ്മയോട് പറഞ്ഞു. എനിക്ക് പിതിനേഴ് വയസ്സായി. അമ്മയ്ക്ക് എന്തു ഫീൽ ചെയ്യും എന്നുപോലും അയാൾ ചിന്തിച്ചില്ലെന്നും നടി പറഞ്ഞു.