- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരവാദ പ്രസ്ഥാനങ്ങൾക്കെതിരെ പൊതുസമൂഹം ഉണരണം: സിബിസിഐ ലെയ്റ്റി കൗൺസിൽ
കൊച്ചി: മനുഷ്യജീവന് വെല്ലുവിളിയുയർത്തുന്ന കൊടുംക്രൂരതയുടെ പ്രതീകങ്ങളായ ഭീകരവാദപ്രസ്ഥാനങ്ങൾക്കും തീവ്രവാദസംഘടനകൾക്കുമെതിരെ പൊതുസമൂഹം ഉണരണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
ആഗോള ഭീകരവാദ പ്രസ്ഥാനങ്ങളുടെ അടിവേരുകൾ തേടിയുള്ള അന്വേഷണം കേരളത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നത് ഞെട്ടിക്കുന്നതാണ്. 2020 ജൂലൈയിൽ യുഎൻ പുറത്തുവിട്ട റിപ്പോർട്ടും കേന്ദ്രസർക്കാരിന്റെയും കേരളത്തിലെ വിരമിച്ച ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും വെളിപ്പെടുത്തലുകളും സംസ്ഥാന സർക്കാർ നിസ്സാരവൽക്കരിക്കുന്നത് വലിയ ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തും.
ഭീകരവാദസംഘടനകൾ ലോകമെമ്പാടും അതിക്രൂരതയോടെ അഴിഞ്ഞാടുമ്പോഴും അതിനെ തള്ളിപ്പറയാതെ ഭരണഅധികാരവും വോട്ടുബാങ്കും മാത്രം ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ നിസംഗതാനിലപാടുകളും ന്യായീകരണങ്ങളും അടവുനയവും നിഷ്‌ക്രിയത്വവും അമ്പരപ്പിക്കുന്നതാണ്. എന്തിനും ഏതിനും പ്രതികരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകന്മാരെന്ന് അവകാശവാദമുന്നയിക്കുന്നവർ ഭീകരവാദികൾക്കുമുമ്പിൽ പ്രതികരണശേഷിയും ആർജ്ജവവും നഷ്ടപ്പെട്ട് നിശബ്ദരായിരിക്കുന്നത് ഈ സമൂഹത്തിന് അപമാനമാണ്.
ഭരണരാഷ്ട്രീയ മേഖലകളിൽ മാത്രമല്ല, വിദ്യാഭ്യാസം, കാർഷികം, ഭൂമി, ആരോഗ്യരംഗം, ബിസിനസ്, വ്യവസായം തുടങ്ങി വിവിധങ്ങളായ ജനകീയ തലങ്ങളിലേയ്ക്കും ഭീകരവാദപ്രസ്ഥാനങ്ങളുടെയും തീവ്രവാദസംഘടനകളുടെയും നുഴഞ്ഞുകയറ്റവും ആസൂത്രിത അജണ്ടകളും ദൈവത്തിന്റെ സ്വന്തം നാട്ടിൽ സജീവമായി വ്യാപിച്ചിരിക്കുന്നത് ഗൗരവമായി കാണണം. ഭീകരസംഘങ്ങളെ അടിച്ചമർത്തിയും തള്ളിപ്പറഞ്ഞും നടപടികളെടുത്തും ജനങ്ങളുടെ ആശങ്കകൾ അകറ്റി ജീവനും സ്വത്തിനും സംരക്ഷണമേകാൻ ജനാധിപത്യവ്യവസ്ഥിതിയിലെ സർക്കാർ ഭരണസംവിധാനങ്ങൾ തയ്യാറാകണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.