ന്റേഷൻഷിപ്പിന് വേതനം വേണമെന്ന ആവശ്യവുമായി ക്യുബെക്കിലെ പോസ്റ്റ് സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾ സമരത്തിനൊരുങ്ങുന്നു. ഇന്റേൻഷിപ്പിന് വേതനവും ജോലി സ്ഥലത്ത് സുരക്ഷിതത്വവും ഉറപ്പ് വരുത്തണമെന്നാണ് ആവശ്യം. ഏകദേശം 55000 ത്തോളം വിദ്യാർത്ഥികൾ സമരത്തിൽ പങ്കെടുക്കുമെന്നാണ് സൂച. ഇതോടെ ക്യുബെക് പ്രവ്യശ്യയിലെ ജൂനിയർ കോളേിനെയും യൂണിവേഴ്‌സിറ്റികളെയും സമരം ബാധിക്കും.

പണിമുടക്ക് വേണമെന്ന് ആവശ്യവുമായി വോട്ട് ചെയ്തത് 32 വിദ്യാർത്ഥി സംഘടനകളെല്ലാം തന്നെ ആഴ്‌ച്ചകളോളം സമരം വേണമെന്നും അതല്ല രണ്ടോ മൂന്നോ ദിവസം മതിയെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. ക്ലാസ് ടൈമിൽ പഠനം ഉപേക്ഷിച്ച് സമരം നടത്താനാണ് വിദ്യാർത്ഥികളുടെ പദ്ധതി.

ഗാട്ടിനോ, റിമോസ്‌കി, ഷെർബ്രൂക്ക്, ക്യൂബെക് സിറ്രി മോൺട്രിൽ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ബുധനാഴ്‌ച്ച പ്രതിഷേധം നടത്താനും പദ്ധതിയിട്ടിട്ടുണ്ട്.