ഇന്ത്യാന: പതിനേഴു വയസ്സുള്ള ഗർഭിണിയായ ഹൈസ്‌ക്കൂൾ ചിയർ ലീഡർ ബ്രിയാന റഷ്ലാംഗ് കൊല്ലപ്പെട്ട കേസ്സിൽ ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയും അതേ സ്‌ക്കൂളിലെ ഫുട്ബോൾ പ്ലെയറുമായ ആരോൺ ടിജൊയെ (16) അറസ്റ്റു ചെയ്തു.

മിഷ് വാക്കാ ഹൈസ്‌ക്കൂൽ വിദ്യാർത്ഥികളാണ് ഇരുവരും. ഗർഭിണിയായ വിവരം തന്നിൽ നിന്നും മറച്ചു വെച്ചതും ഗർഭചിദ്രം നടത്തുന്നതിനുള്ള സമയം അതിക്രമിച്ചതുമാണ് ബ്രിയാനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് അറസ്റ്റിലായ ആരോൺ പൊലീസിനോട് സമ്മതിച്ചു.

ബ്രിയാനെ ആറുമാസം ഗർഭിണിയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രി അപ്രത്യക്ഷമായ ബ്രിയാനയുടെ മൃതദേഹം ചിക്കാഗൊയിൽ നിന്നും 80 മൈൽ അകലെയുള്ള സൗത്ത് ബെന്റിലെ റസ്റ്റോറന്റിന് പുറകിലുള്ള ട്രാഷ് ബിന്നിൽ നിന്നും ഞായറാഴ്ചയാണ് കണ്ടെത്തിയത്.

കത്തി ഉപയോഗിച്ചാണ് ബ്രിയാനയെ കൊലപ്പെടുത്തിയതെന്നും, അതിനുശേഷം പ്ലാസ്റ്റിക് ബാഗിലാക്കി ട്രാഷ് കാനിൽ ഇടുകയായിരുന്നു പ്രതി പറഞ്ഞു. ബ്രിയാനെ ഉപയോഗിച്ചിരുന്ന ഫോണും  കത്തിയും നദിയിലേക്ക് എറിഞ്ഞു കളഞ്ഞതായും ആരോൺ സമ്മതിച്ചു.അറസ്റ്റിലായ പ്രതിയെ ഡിസംബർ 11 ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും