വാഷിങ്ടൺ ഡി സി: പതിനൊന്നാമത് വാർഷിക ലൈവ് നാറ്റിവിറ്റി ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമത വിശ്വാസികൾ ഡിസംബർ 12 ബുധനാഴ്ച യു എസ് സുപ്രീം കോടതി, യു എസ് കാപ്പിറ്റോൾ പരിസരങ്ങളിൽ ജീവനുള്ള ഒട്ടകം, കഴുത, ആട് എന്നീ മൃഗങ്ങളേയും രാജാക്കന്മാർ, ആട്ടിടയന്മാർ, മറിയം, ജോസഫ്, ഉണ്ണിയേശു എന്നിവരേയും അണിനിരത്തി ലൈവ് നാറ്റിവിറ്റി സീൻ തയ്യാറാക്കിയത് ജനശ്രദ്ധയും മാധ്യമശ്രദ്ധയും പിടിച്ചെടുത്തു.

ക്രിസ്തുമസ്സിന്റെ യഥാർത്ഥ സന്ദേശം പ്രചരിപ്പിക്കൽ, മതസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെകുറിച്ച് ജനങ്ങള ബോധവൽക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇങ്ങന ഒരു പരിപാടി സംഘടിപ്പിച്ചതന്ന് ക്രിസ്ത്യൻ ഡിഫൻസ് കൊയലേഷൻ റവ പാട്രിക്ക് മഹോനി പറഞ്ഞു.ലൈവ് നാറ്റിവിറ്റി സീനിൽ പങ്കെടുത്തവർ കോടതി ചുറ്റി ഫയ്ത്ത് ആൻഡ് ലിബർട്ടി ഓഫീസിന് മുൻവശം സമാപിച്ചു.

സുപ്രീം കോടതിയുട മുൻവശത്ത് ഒ ഹോലി നൈറ്റ് എന്ന ഗാനവും സംഘം ആലപിച്ചു. നാം നമുക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചില്ലെങ്കിൽ അത് നമുക്ക് നഷ്ടപ്പടും ലിബർട്ടി കൗൺസിൽ ചെയർമാൻ മാറ്റ് സ്റ്റാവർ അഭിപ്രായപ്പെട്ടു.