കൊച്ചി: 2024 ജനുവരി 25 ന് തിയേറ്ററുകളിക്കെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി - മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഡിഎൻഎഫ്ടി (ഡീസെൻട്രലൈസ്ഡ് നോൺ-ഫൺജബിൾ ടോക്കൻ) റിലീസ് ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ മോഹൻലാൽ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമ്മാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോൺ, യുകെ ആസ്ഥാനമായ ജിപിഎൽ മൂവീസ് ഉടമ സുഭാഷ് മാനുവൽ, രാജേഷ് കൃഷ്ണ എന്നിവർ പങ്കെടുത്തു.

ജിപിഎൽ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എൻഎഫ്ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എൻഎഫ്ടികൾ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാൽ ഡിഎൻഎഫ്ടിയിൽ കലാമൂല്യത്തോടൊപ്പം സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഡിഎൻഎഫ്ടി തുടക്കം കുറിക്കുമെന്നും സിനിമാ നിർമ്മാണ കമ്പനികൾക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നൽകുമെന്നും ജിപിഎൽ മൂവീസ് അധികൃതർ വ്യക്തമാക്കി.

https://dnft.global എന്ന വെബ്സൈറ്റ് വഴിയാണ് സിനിമയുടെ ചിത്രങ്ങൾ ലഭിക്കുക. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവ്‌സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈവാലിബന്റെ നിർമ്മാതാക്കൾ.

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. തിരക്കഥ: പി എസ് റഫീക്ക്. കാമറ: മധു നീലകണ്ഠൻ. സംഗീതം: പ്രശാന്ത് പിള്ള. എഡിറ്റിങ്: ദീപു ജോസഫ്. വസ്ത്രാലങ്കാരം: റോണക്‌സ് സേവ്യർ.പി ആർ ഓ പ്രതീഷ് ശേഖർ.