എറണാകുളം : കൊച്ചി നഗരത്തെ സിനിമയുടെയും, ഫാഷന്റേയും തലസ്ഥാനം ആക്കുക എന്നതാണ് ലക്ഷ്യം എന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അത് വാല) സംസ്ഥാന പ്രസിഡന്റ് പി.ആർ സോംദേവ്. സോഫ്റ്റ് പവറിന്റെ വികസനം എന്ന ലക്ഷ്യത്തോടെയാണ് ആർ. പി. ഐ ( എ ) എന്ന രാഷ്ട്രീയ സംഘടയുടെ കീഴിൽ ഉപസംഘടനയായി റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ സിനിമ ,ഫാഷൻ ആൻഡ് ആർട്ട് എന്ന സംഘടന രൂപീകരിക്കുന്നതെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി. ഫെഡറേഷന്റെ ഉദ്ഘാടനം നാഷണൽ പ്രോഗ്രസ്സീവ് പാർട്ടി സംസ്ഥാന ചെയർമാൻ വി.വി.അഗസ്റ്റിൻ നിർവ്വഹിച്ചു.

മാറുന്ന കാലത്തിന് അനുസരിച്ച് ഫാഷൻ സങ്കല്പങ്ങൾ മാറേണ്ടത് അനിവാര്യമാണന്ന് വി.വി.അഗസ്റ്റിൻ. രാജ്യത്തിന്റെ ഗതിവിഗതികൾ മാറ്റി മറിക്കുന്നത് ആധുനിക ഫാഷൻ സങ്കല്പങ്ങളാണന്ന് എൻ.പി.പി.ചെയർമാൻ പറഞ്ഞു. സിനിമ, ഫാഷൻ, ആർട്ട് രംഗത്ത് പ്രവർത്തിക്കുന്ന വർക്കുന്നവർക്ക് പുറമെ, മേൽപറഞ്ഞ മേഖലകളിൽ അഭിരുചിയുള്ള കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന എല്ലാ ഭാരതീയർക്കും ഫെഡറേഷന്റെ ഭാഗമായി പ്രവർത്തിക്കാൻ അവസരം നൽകും. ഇതിനായി വോളന്റിയർ മെമ്പർഷിപ്പ് സംവിധാനം ഒരുക്കും. സംഘനയുടെ വ്യവസ്ഥാപിതമായി ഒരുക്കിയിട്ടുള്ള സ്റ്റേറ്റ്, സോണൽ, ജനറൽ ബോഡി സംവിധാനങ്ങളിലൂടെ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കും.

രാജ്യത്തിന് പുതിയൊരു ഫാഷൻ, സിനിമ ഇൻഡസ്ട്രി നിർവചിക്കാൻ വഴിയൊരുക്കുമെന്നും വിവിധ ഇന്റർനാഷണൽ സംസ്‌കാരിക സമ്മിറ്റുക്കൾ കൊച്ചി കേന്ദ്രീകരിച്ച് നടത്തുമെന്നും സോമനാഥ് അറിയിച്ചു.