കൊളറാഡോ: ഗർഭിണിയായ ഭാര്യയെയും, മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളേയും കൊലപ്പെടുത്തിയ കേസ്സിൽ പ്രതി ക്രിസ് വാട്ട്സിനെ (33) ജീവപര്യന്തം പരോൾ ലഭിക്കാതെ ജയിലിലടക്കാൻ വെൽഡ് കൗണ്ടി ജഡ്ജി മാർസിലൊ കോപ്കൗ നവംബർ 19 ന് ഉത്തരവിട്ടു. ഭാര്യ ഷാനൻ വാട്ട്സ് (34) മക്കളായ ബെല്ല (4), സെലിസ്റ്റ (3) എന്നിവരെ കഴുത്ത് ഞെരിച്ചാണ് ക്രിസ് കൊലപ്പെടുത്തിയത്.ക്രിസിന്റെ വിവാഹേതര ബന്ധത്തെ തുടർന്നുണ്ടായ വഴക്കാണ് ക്രിസിനെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്.

മൂന്ന് പേരുടേയും ക്രിസ് ജോലി ചെയ്തിരുന്ന ഓയിൽ കമ്പനിക്ക് സമീപമുള്ള ഓയൽ വെല്ലിൽ നിക്ഷേപിക്കുകയായിരുന്നു.കൊലപ്പെടുത്തിയതിന് ശേഷം ഭാര്യയേയും മൂന്ന് മക്കളേയും കാണുന്നുല്ലെന്നും, കണ്ടുപിടിക്കാൻ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിച്ചു ക്രിസ് വീട്ടിൽ എത്തിയ മാധ്യമ പ്രവർത്തകരെ അറിയിച്ചത് വളരെ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

ഓഗസ്റ്റ് മാസാമായിരുന്നു സംഭവം.തുടർന്ന് നടന്ന അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. ഭാര്യ ഷാനൻ മക്കളെ കഴുത്ത് ഞെരിച്ച് കൊന്നത് കണ്ടതിനാലാണ് ഭാര്യയെ താൻ കൊലപ്പെടുത്തിയതെന്നായിരുന്നു ക്രിസ് പൊലീസിനെ അറിയിച്ചത്. അന്വേഷണത്തി നൊടുവിൽ ക്രിസ് ആദ്യം ഭാര്യയെയും പിന്നീട് രണ്ട് കുട്ടികളേയും കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

വധശിക്ഷ ഒഴിവാക്കുന്നതിന് പ്രോസിക്യൂഷനുമായി ഉണ്ടാക്കിയ ധാരണയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മൂന്ന് കൊലപാതകങ്ങൾക്ക് മൂന്ന് ജീവപര്യന്തവും ജനിക്കാതോ മരിച്ച കുട്ടിയുടെ മരണത്തിന് 12 വർഷവുമാണ് തടവ് ശിക്ഷ.