കൊച്ചി: എറണാകുളം റൂറൽ ജില്ലയിൽ പൊലീസിന്റെ മയക്കുമരുന്നു വേട്ട. പെരുമ്പാവൂരിൽ നിന്ന് 5.6 ഗ്രാം ബ്രൗൺ ഷുഗറും, മുവാറ്റുപുഴയിൽ നിന്ന് അരക്കിലോയോളം കഞ്ചാവുമാണ് പിടികൂടിയത്. മൂർഷിദാബാദ് സ്വദേശി പിന്റു മണ്ഡലിൽ (35) നിന്നുമാണ് ബ്രൗൺഷുഗർ പിടികൂടിയത്. മൂവാറ്റുപുഴ, പള്ളിപ്പടിയിൽ വാടകക്കു താമസിക്കുന്ന തിരുവനന്തപുരം, മാരനല്ലൂർ കരിങ്ങൽ കരയിൽ, പടിപ്പുരയിൽ അജികുമാറിന്റെ(44) വീട്ടിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.

കണ്ടന്തറ ഭായി കോളനിയിൽ താമസിക്കുന്ന പിന്റു മണ്ടൽ അതിഥിതൊഴിലാളികൾക്കിടയിൽ വിൽപ്പന്ന നടത്തുന്നതിനാണ് ബ്രൗൺ ഷുഗർ കൊണ്ടുവന്നത്. ചെറിയ പൊതികളിലാക്കിയാണ് വിൽപ്പന. കഴിഞ്ഞമാസമാണ് ഇയാൾ മുർഷിദാബാദിൽ നിന്നും പെരുമ്പാവൂരിൽ എത്തിയത്.

ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിുരന്നു. യുവാക്കളെ ലക്ഷ്യമാക്കി വിൽപ്പനക്കെത്തിച്ചതാണ് കഞ്ചാവ്. ചെറിയ അളവിൽ കവറുകളിലാക്കിയാണ് ഇതിന്റെ വിൽപ്പന. റൂറൽ ജില്ലാ പൊലീസ് മേധാവി കെ .കാർത്തിക്കിന്റെനേതൃത്വത്തിൽ പെരുമ്പാവൂർ സ്റ്റേഷനിലെ. എസ്‌ഐ സനീഷ്.എസ്.ആർ, എ,എസ്‌ഐ ദിലീപ്കുമാർ.എം.വി, എസ്.സി.പി.ഒ മാരായ ഷിനോജ്.എ.പി., പ്രജിത്.പി.എൻ മുവാറ്റുപുഴ സ്റ്റേഷനിലെ എസ്‌ഐ രാജൻ.ഇ.വി, എഎസ്ഐ ജോണി.റ്റി.എസ്, അലി.സി.എസ്, സി പി ഒ മാരായ സിബി ജോർജ്ജ്, അനുമോൾ എന്നിവരും ജില്ലാ നർക്കോട്ടിക് സ്‌ക്വാഡും ഉണ്ടായിരുന്നു.