- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂരിലും കാലടിയിലും നിന്ന് മോഷണം പോയ ലോറികൾ തെങ്കാശിയിൽ കണ്ടെത്തി; ലോറികൾ ഉപേക്ഷിച്ചിരുന്നത് ആളൊഴിഞ്ഞ പ്രദേശത്ത്; പ്രതികൾക്കായി അന്വേഷണം തുടരുന്നു
കോതമംഗലം: പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽ നിന്നും മോഷണം പോയ ലോറികൾ തെങ്കാശിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കാലടിയിലെ പേയിങ് പാർക്കിങ് മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ലോറിയും പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ വർക്ക്‌ഷോപ്പിൽ പണി കഴിഞ്ഞു നിർത്തിയിരുന്ന ലോറിയുമാണ് കളവുപോയത്.
കാലടിയിൽ നിന്നും കാണാതായ ലോറി എടപ്പാൾ സ്വദേശിയുടേതാണ്. മൈസൂരിൽ നിന്നും മൈദയുമായി മട്ടാഞ്ചേരിയിലേക്കുവന്ന വാഹനം റിട്ടേൺ ലോഡിനു വേണ്ടിയാണ് കാലടിയിലെത്തിയത്. പനിയായി ഡ്രൈവർ വീട്ടിലേക്കു പോയപ്പോഴാണ് മോഷണം നടന്നത്. കോട്ടയം സ്വദേശിയുടെ വാഹനമാണ് വട്ടക്കാട്ടുപടിയിലെ വർക്ക് ഷാപ്പിൽ നിന്നും കളവുപോയത്.
വർക്ക് ഷാപ്പിലെ ഒരാൾക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് വർക്കു ഷോപ്പ് തുറക്കാറില്ലായിരുന്നു. വണ്ടികൾ മോഷണം പോയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രുപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് വാഹനം ചെങ്കോട്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ വിജനമായ പ്രദേശത്ത് ആളില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സാബു, ഷിജോ പോൾ, പ്രജിത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചതായി എസ്‌പി കാർത്തിക് അറിയിച്ചു.