- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ സമേതം ഭക്ഷണം കഴിക്കാനെത്തിയ യുവാവ് കാർ പാർക്ക് ചെയ്യാൻ സെക്യൂരിറ്റിക്കാരനെ ഏൽപിച്ചു; തിരിച്ചുവന്നപ്പോൾ കാർ കാണാനില്ല; സി.സി.ടി.വി പരിശോധിച്ചപ്പോൾ കണ്ടത് കാറുമായി കടന്നു കളയുന്ന സെക്യൂരിറ്റിക്കാരനെ
മലപ്പുറം: കുടുംബ സമേതം ഭക്ഷണം കഴിക്കാനെത്തിയ യുവാവ് കാർ പാർക്ക് ചെയ്യാൻ സെക്യൂരിറ്റിക്കാരനെ ഏൽപിച്ചു. തിരിച്ചുവന്നപ്പോൾ കാർ കാണാനില്ല. സി.സി.ടി.വി പരിശോധിച്ചപ്പോൾ കണ്ടത് കാറുമായി കടന്നു കളയുന്ന സെക്യൂരിറ്റിക്കരനെ. കോട്ടക്കലിൽനിന്നും കാറുമായി മുങ്ങിയ 29കാരനെ പിടികൂടിയത് കോഴിക്കോട് നിന്നും. കോട്ടക്കൽ ചങ്കുവെട്ടിയിലെ ഹോട്ടലിൽ വച്ചാണ് സംഭവം.
സെക്യൂരിറ്റിക്കാരനായ വള്ളിക്കുന്ന് സ്വദേശി മുനീബ് (29) ആണ് മുങ്ങിയത്. ഇയാളെ കോഴിക്കോട് ചെമ്മങ്ങാട് പൊലീസാണ് പിടികൂടിയത്. സയിദ് സഫ്വാൻ ജ്യേഷ്ഠന്റെ വിവാഹത്തിന് വസ്ത്രങ്ങൾ എടുത്ത ശേഷം കുടുംബ സമേതം ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ എത്തിയതായിരുന്നു. കാർ പാർക്ക് ചെയ്യാൻ താക്കോൽ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് നൽകി.
ഭക്ഷണം കഴിഞ്ഞു കഴിഞ്ഞ തിരിച്ചെത്തിയപ്പോൾ കാർ കണ്ടില്ല. സി സി ടി വി പരിശോധിച്ചപ്പോൾ കാർ മുനീബ് കൊണ്ടു പോയതായി മനസ്സിലായി. കോട്ടക്കൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിവരം കൈമാറിയതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലും പരിശോധന കർശനമാക്കി. അമിത വേഗത്തിൽ കോഴിക്കോട് വന്ന കാർ ചെമ്മങ്ങാട് പൊലീസിന്റെ കണ്ണിൽ പെട്ടു. വെട്ടിച്ചു പോയ കാറിനെ പിന്തുടർന്ന് പരപ്പിൽ ജംക്ഷനിൽ വെച്ചു പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടക്കൽ പൊലീസിന് കൈമാറി.