- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ റിക്രൂട്ട്‌മെന്റ് കേസ്: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ രണ്ട് പ്രതികൾ കൂടി പിടിയിൽ
മുവാറ്റുപുഴ: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്‌മെന്റ് കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. ഇടുക്കി കുടയത്തൂർ കൈപ്പ ഭാഗത്ത് വളവനാട്ട് വീട്ടിൽ അനീഷ് (40), ഇളംദേശം പൂച്ചവളവ് ഭാഗത്ത് പുളിക്കൽ വീട്ടിൽ സനീഷ്‌മോൻ ഡാനിയേൽ (37) എന്നിവരെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്.
പോളണ്ടിൽ ജോലി വാഗ്ദാനം നൽകി, സംസ്ഥാനത്ത് ഉടനീളം പത്രപരസ്യം നൽകി ഉദ്യോഗാർഥികളെ വഞ്ചിച്ച് പണം തട്ടുകയായിരുന്നു ഇവർ. സംഭവത്തിൽ മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പത്തോളം കേസിലെ പ്രതികളാണ്. തട്ടിപ്പ് നടത്തിയ പ്രതികൾ ആർഭാടജീവിതം നയിച്ചുവരികയായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികകൾ പിടിയിലാകുന്നത്. മുവാറ്റുപുഴ ഇൻസ്പെക്ടർ സിജെ മാർട്ടിൻ, എസ്‌ഐ വി.കെ.ശശികുമാർ, എഎസ്‌ഐ സുനിൽ സാമുവൽ, രാജേഷ് സി.എം, ജോജി.പി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസ്സിലെ മറ്റൊരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു