- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറിലുണ്ടായ അടിപിടി കേസിൽ മുങ്ങി നടന്ന പ്രതികൾ നിരോധിത സിന്തറ്റിക് മയക്കുമരുന്നുമായി പിടിയിൽ; മലപ്പുറത്ത് പിടിയിലായത് വിൽപ്പനയ്ക്ക് കൊണ്ടുവന്ന 25 ലേറെ ചെറിയ പായ്ക്കറ്റ് എംഡിഎംഎയുമായി
മലപ്പുറം: തിരൂർ നഗരത്തിലെ ബാറിലുണ്ടായ അടിപിടി കേസിൽ മുങ്ങി നടന്ന പ്രതികളെ നിരോധിത സിന്തറ്റിക് മയക്കുമരുന്നുമായി തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. താനൂർ ഹാർബറിനു സമീപം താമസിക്കുന്ന ബീരാവുകടവത്ത് മുർഷാദ് (24) താനൂർ ജമ്മാൽ പീടിക പെട്ടിയന്റെ പുരക്കൽ അബ്ദുൾ റാസിക്ക് (32) എന്നിവരാണ് അറസ്റ്റിലായത്.വിൽപ്പനക്കായി കൊണ്ടുവന്ന 25 ലേറെ ചെറിയ പായ്ക്കറ്റ് എംഡിഎം ഇവരിൽ നിന്നും കണ്ടെടുത്തു.ഐ.പി.എസ്.എച്ച്.ജി ജോയുടെ നേതൃത്വത്തിൽ എസ്‌ഐ.ജലീൽ കറുത്തേടത്ത്, എഎസ്ഐ.മാരായദിനേശ്, പ്രതീഷ് തുടങ്ങിയവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.
വൻ രീതിയിൽ സിന്തറ്റിക് ഡ്രഗ്‌സുകൾ മലപ്പുറത്ത് വരുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരുന്ന 311 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മൊറയൂർ സ്വദേശി കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസ് (29) മലപ്പുറം പൊലീസിന്റെ പിടിയിലായത് മാസം മുമ്പാണ്. ഇത് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണെന്നാണ് പൊലീസ് പറയുന്നത്.
ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നും എം.ഡി.എം.എ(മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിൻ) പോലുള്ള മാരക മയക്കുമരുന്നുകൾ യുവാക്കളേയും കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തി വിൽപ്പന നടത്തുന്ന മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് മലപ്പുറം ഡിവൈ.എസ്‌പി: പി.എം പ്രദീപ്, സിഐ. ജോബിതോമസ് എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം എസ്‌ഐ. അമീറലിയും സംഘവും ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലുള്ളവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.
തുടർന്നാണ് മൊറയൂർ ഭാഗത്ത് നിന്ന് മലപ്പുറം ഭാഗത്തേക്ക് കാറിൽ വരുന്നതായി ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് മലപ്പുറം ഭാഗത്തേക്ക് വരുന്നവഴി മേൽമുറി ടൗണിനടുത്ത് ഹൈവേയിൽ വച്ച് കാറിൽ ഒളിപ്പിച്ച് കടത്തിയ എം.ഡി.എം.എ പിടികൂടിയത്. വൻ സാമ്പത്തികലാഭം ലക്ഷ്യം വച്ചാണ് മയക്കുമരുന്ന് കച്ചവടത്തിലേക്കിറങ്ങിയതെന്നും ബംഗളൂരുവിൽ നിന്നും കുറഞ്ഞവിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് ഗ്രാമിന് അയ്യായിരം മുതൽ പതിനായിരം രൂപ വരെ വിലയിട്ടാണ് യുവാക്കൾക്ക് വിൽപ്പന നടത്തുന്നതെന്നും ആവശ്യക്കാർ മോഹവിലകൊടുത്ത് വാങ്ങുമെന്നതും ഈ കച്ചവടത്തിന്റെ പ്രത്യേകതയാണെന്നും പൊലീസ് പറഞ്ഞു.