മലപ്പുറം: യുട്യൂബ് ചാനലിൽ പാട്ട് പാടുന്നതിന് വേണ്ടി കൂട്ടികൊണ്ട് പോയി 12 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ കുറ്റിപ്പുറത്ത് മൂന്ന് പേർ അറസ്സിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ, ഒസാമ, വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ, എന്നിവരെയാണ് പോക്സോ നിയമപ്രകാരം കുറ്റിപ്പുറം പൊലീസ് ഇൻസ്പെക്ടർ ശശിന്ദ്രൻ മേലയിലും പാർട്ടിയും അറസ്റ്റ് ചെയ്തത്.

കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും,പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും, പുഴയിൽ വെച്ചും, റബർ തോട്ടത്തിൽ വെച്ചും, വേങ്ങൂർ ടൈലർ ഉമ്മറിന്റെ കടയിൽ വെച്ചും പ്രതികൾ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിച്ചപ്പോളാണ് പീഡന വിവരം പുറത്ത് വരുന്നത്.

കുട്ടിക്ക് മൊബൈൽ ഫോണും പണവും മറ്റും പ്രതികൾ യഥേഷ്ടം നൽകിയിരുന്നു. ഉമ്മർ കീഴാറ്റൂർ ആയിഷ മീഡിയ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. ഒസാമ പ്രമുഖ പൊതുപ്രവർത്തകനും, ടൈലർ ഉമ്മർ സ്വന്തമായി ടൈലർ ഷോപ്പും നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.