- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നാനിയിൽ അയൽവാസിയെ ചവിട്ടി കൊന്ന കേസിൽ പ്രതി പിടിയിൽ; വാക്കേറ്റവും ഏറ്റുമുട്ടലും ഉണ്ടായത് വഴി തർക്കത്തെ ചൊല്ലി
മലപ്പുറം: പൊന്നാനിയിൽ അയൽവാസിയെ ചവിട്ടി കൊന്ന കേസിൽ പ്രതി പിടിയിൽ. അതിർത്തി തർക്കത്തെ തുടർന്നാണ് അയൽവാസിയെ ചവിട്ടിക്കൊന്നത്. പൊന്നാനി ഗേൾസ് സ്‌കൂളിന് സമീപം പത്തായ പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ എന്ന മോഹനൻ (62) ആണ് മരിച്ചത്. വർഷങ്ങളായി സുബ്രഹ്മണ്യനും, ബന്ധുക്കളായ അയൽവാസികളും തമ്മിൽ വഴിയെച്ചൊല്ലി തർക്കം നിലനിന്നിരുന്നു.
സംഭവത്തിൽ തിരൂർ കോടതിയിൽ കേസും നടക്കുന്നുണ്ട്. ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ അയൽവാസികളും, സുബ്രഹ്മണ്യന്റെ വീട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് അയൽവാസികൾ സുബ്രഹ്മണ്യനെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ സുബ്രഹ്മണ്യനെ പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ അയൽവാസിയും, ബന്ധുവുമായ റിജിലിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ: രാധ.മകൻ: രഹാൻ. മുൻ എംപി സി.ഹരിദാസിന്റെ ഡ്രൈവറായിരുന്നു മരണപ്പെട്ട സുബ്രഹ്മണ്യൻ