- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാൽ പ്രണയം നടിച്ച് പാട്ടിലാക്കും; ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച് ആഭരണം കവരൽ പതിവ് പരിപാടി; പെരിന്തൽമണ്ണയിൽ പ്രതി പിടിയിൽ
മലപ്പുറം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് സ്ത്രീകളെ പീഡിപ്പിച്ച് ആഭരണങ്ങൾ കൈക്കലാക്കുന്ന യുവാവ് പിടിയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറി (44) നെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
വളാഞ്ചേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണ ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടു കൂടി പ്രതിയെ പെരിന്തൽമണ്ണയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി എഴിനാണ് കേസിനാസ്പദമായ സംഭവം.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിക്കുകയും ബസ് ഉടമയാണ്, മീൻ മൊത്തവ്യാപാരിയാണ് എന്നൊക്കെ പറഞ്ഞ് പറ്റിച്ച് പെരിന്തൽമണ്ണയിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയുമായിരുന്നു. പ്രതി പല സ്ഥലങ്ങളിലായി ക്വാർട്ടേഴ്സ് എടുത്ത് താമസിക്കാറാണ് പതിവെന്നും പ്രതിയുടെ പേരിൽ സമാന രീതിയിലുള്ള കേസ്സുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിൽ എസ്‌ഐ.മാരായ നൗഷാദ്, അസീസ്, എസ്.സി.പി.ഒമാരായ ജെറിഷ്,പത്മിനി സി.പി.ഒ മാരായ വിനീത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.