വീരൻ മുതല പെരും നുണയനായിരുന്നു. നുണ പറഞ്ഞ് കൂട്ടുകാരെ പറ്റിക്കുക. അതായിരുന്നു വീരന്റെ പ്രധാന വിനോദം.

'ഹിഹി... ചങ്ങാതിമാരെ പറ്റിച്ചിട്ട് കുറെ ദിവസമായി. ഒരു നുണ പറഞ്ഞു നോക്കാം അന്നും രാവിലെ വീരൻ ചങ്ങാതിമാരുടെ അടുത്തെത്തി.

'ചങ്ങാതിമാരേ... അറിഞ്ഞില്ലേ ഇന്ന് മുതല വേട്ടക്കാർ ഇതുവഴി വരുന്നുണ്ട്. വേഗം രക്ഷപ്പെട്ടോളൂ'

പേടിച്ചു വിറച്ച മുതലകൾ പുഴയിലെ ചേറിലും കുറ്റിക്കാടുകളിലും ഒളിച്ചു. അതുകണ്ട് വീരൻ പൊട്ടിച്ചിരിച്ചു.'മണ്ടന്മാർ... ഞാൻ പറഞ്ഞതുകേട്ട് എല്ലാം പേടിച്ചു പോയി. ഹി... ഹി...'

ആ സമയത്താണ് രണ്ടു മുതലവേട്ടക്കാർ അതുവഴി വന്നത്. അവർ വീരൻ മുതലയെ കണ്ടു. 'എടാ... അതു കണ്ടോ. ഒരു മുതല! നമുക്ക് വേഗം അവനെ കുടുക്കണം വേട്ടക്കാർ വലയും കൂടും ഉപയോഗിച്ച് മുതലയെ പിടികൂടി. അപ്പോൾ വീരനോർത്തു. 'ഹോ... എന്റെ ചങ്ങാതിമാരുണ്ടായിരുന്നെങ്കിൽ ഇവർ എന്നെ പിടികൂടില്ലായിരുന്നു'

തന്റെ നുണപറച്ചിലാണ് എല്ലാത്തിനും കാരണമെന്ന് വൈകിയാണ് വീരനു മനസ്സിലായത്.

കടപ്പാട്: ബാലമംഗളം