ടിക്കടി വിലകുറയുകയാണെങ്കിലും ക്രിപ്‌റ്റോകറൻസിയുടെ മായികവലയത്തിലാണ് ലോകമിപ്പോഴും. ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികൾക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലക്കാണ് അതിന്റെ മൂല്യം വൻതോതിൽ ഇടിയാനിടയാക്കിയത്. എന്നാൽ, ഈ വിലയിടിവൊന്നും ബാധിക്കുകയില്ലെന്ന വിശ്വാസത്തിലാണ് ക്രിപ്‌റ്റോകറൻസി നിക്ഷേപകർ. ആകർഷകമായ പരസ്യങ്ങളും പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങളും സങ്കൽപ്പ നാണയലോകത്തേക്ക് അനുദിനം അനേകം നിക്ഷേപകരെ ആകർഷിക്കുന്നു.

ലണ്ടനിലും മറ്റ് ലോക നഗരങ്ങളിലും നിക്ഷേപകർക്കായി ബിറ്റ്‌കോയിനിലും മറ്റും നിക്ഷേപിക്കുന്നതിന്റെ ഗുണഗണങ്ങൾ വിശദമാക്കുന്ന സെമിനാറുകളും സുലഭമായി നടക്കുന്നുണ്ട്. ചുരുങ്ങിയകാലംകൊണ്ട് സമ്പത്ത് പതിന്മടങ്ങ് വർധിപ്പിക്കുന്നതിന് ക്രിപ്‌റ്റോകറൻസി സഹായിക്കുമെന്ന് ഇവിടെയെത്തുന്ന നിക്ഷേപകരോട് സംഘാടകർ പറയുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ ബിറ്റ്‌കോയിൻ കൈവരിച്ച മൂല്യം അതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്തുവന്ന ഇടിവ് കാര്യമാക്കേണ്ടെന്നും അവർ ഉപദോശിക്കുന്നു.