- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശാഭിമാനിയിൽ ദളിതരുണ്ടോ ?
ഒരു സുഹൃത്ത് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പു കണ്ടു. എറണാകുളത്തെ മാധ്യമ സ്ഥാപനങ്ങളിൽ എത്ര ദളിതരുണ്ട് എന്നതു സംബന്ധിച്ചായിരുന്നു അത്. മുമ്പ് ഞാൻ ജോലി ചെയ്തിരുന്ന ദേശാഭിമാനിയെക്കുറിച്ച് ആലോചിക്കാൻ അതെന്നെ നിർബന്ധിച്ചു. അവിടെ സംവരണം പാലിക്കാറുണ്ടോ എന്നറിയില്ല. സഹപ്രവർത്തകരുടെ ജാതി മത വേരുകളെക്കുറിച്ച് അന്നൊന്നും ഞാനാലോചിച്ചിട്ടുമില്ല. എങ്കിലും എല്ലാ വിഭാഗക്കാരും കൂടെയുണ്ടായിരുന്നു എന്നതാണ് അനുഭവം. ഇരുപത്തിരണ്ടു കൊല്ലം മുമ്പാണ് ദേശാഭിമാനി വിട്ടത്. പിണങ്ങിപ്പിരിഞ്ഞതൊന്നും ആയിരുന്നില്ല. പിന്നീട് പാർട്ടിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോഴും ദേശാഭിമാനി വാങ്ങുന്നത് നിർത്തിയില്ല. വിയോജിപ്പുകളുണ്ടെങ്കിലും പിരിയാനാവാത്ത ഒരാത്മബന്ധം ആ പത്രവുമായുണ്ട്. അതിവിടെ വിവരിക്കുന്നില്ല. ഇപ്പോൾ എന്നിൽ ഉയർന്നുവന്ന ചോദൃം ദേശാഭിമാനിയിൽ ദളിതരുണ്ടോ എന്നതാണ്. അൽപ്പം വേദനിപ്പിക്കാമെങ്കിലും ആ അന്വേഷണം പ്രസക്തമാണെന്നു ഞാൻ കരുതുന്നു. ദളിതർക്കെന്നല്ല പ്രാന്തവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കെല്ലാം അർഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. ത
ഒരു സുഹൃത്ത് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പു കണ്ടു. എറണാകുളത്തെ മാധ്യമ സ്ഥാപനങ്ങളിൽ എത്ര ദളിതരുണ്ട് എന്നതു സംബന്ധിച്ചായിരുന്നു അത്. മുമ്പ് ഞാൻ ജോലി ചെയ്തിരുന്ന ദേശാഭിമാനിയെക്കുറിച്ച് ആലോചിക്കാൻ അതെന്നെ നിർബന്ധിച്ചു. അവിടെ സംവരണം പാലിക്കാറുണ്ടോ എന്നറിയില്ല. സഹപ്രവർത്തകരുടെ ജാതി മത വേരുകളെക്കുറിച്ച് അന്നൊന്നും ഞാനാലോചിച്ചിട്ടുമില്ല. എങ്കിലും എല്ലാ വിഭാഗക്കാരും കൂടെയുണ്ടായിരുന്നു എന്നതാണ് അനുഭവം.
ഇരുപത്തിരണ്ടു കൊല്ലം മുമ്പാണ് ദേശാഭിമാനി വിട്ടത്. പിണങ്ങിപ്പിരിഞ്ഞതൊന്നും ആയിരുന്നില്ല. പിന്നീട് പാർട്ടിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോഴും ദേശാഭിമാനി വാങ്ങുന്നത് നിർത്തിയില്ല. വിയോജിപ്പുകളുണ്ടെങ്കിലും പിരിയാനാവാത്ത ഒരാത്മബന്ധം ആ പത്രവുമായുണ്ട്. അതിവിടെ വിവരിക്കുന്നില്ല. ഇപ്പോൾ എന്നിൽ ഉയർന്നുവന്ന ചോദൃം ദേശാഭിമാനിയിൽ ദളിതരുണ്ടോ എന്നതാണ്. അൽപ്പം വേദനിപ്പിക്കാമെങ്കിലും ആ അന്വേഷണം പ്രസക്തമാണെന്നു ഞാൻ കരുതുന്നു.
ദളിതർക്കെന്നല്ല പ്രാന്തവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കെല്ലാം അർഹമായ പരിഗണന ലഭിക്കേണ്ടതുണ്ട്. തൊഴിലിലെ സംവരണം സർക്കാറിന്റെ മാത്രം ഉത്തരവാദിത്തമായാണ് പലരും കാണുന്നത്. സ്വകാര്യമേഖലയിൽ അതു തീരെ പാലിക്കപ്പെടുന്നില്ല. സംവരണം ആരുടെയും ഔദാര്യമല്ല. ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള അവകാശമാണ്. സർക്കാർ വേതനം നൽകുന്ന തൊഴിലുകളിൽ മാത്രമല്ല പൊതു സമൂഹത്തിന്റെ പങ്കാളിത്തത്തിലും സഹകരണത്തിലും നിർവ്വഹിക്കപ്പെടുന്ന സംരംഭങ്ങളിലെല്ലാം സാമൂഹിക നീതി ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യ സർക്കാറുകൾക്കുണ്ട്. സാമൂഹിക സമത്വവും നീതിയും ലക്ഷ്യമാക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും നടത്തുന്ന സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കേണ്ടതുണ്ട്. ദൗർഭാഗ്യവശാൽ, അങ്ങനെയൊരു വിചാരമോ ജാഗ്രതയോ എവിടെയും പ്രകടമല്ല. സൽക്കാർ ശംബളം നൽകുന്ന എയ്ഡഡ് മേഖലയിൽപ്പോലും സംവരണ തത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നമ്മുടെ നാട്ടിൽ സംവിധാനമൊന്നുമില്ല.
ഈ സാഹചര്യത്തിൽ ജനങ്ങളിൽനിന്നുള്ള മൂലധനം അടിത്തറയാക്കി ആരംഭിച്ച ദേശാഭിമാനി പോലെയുള്ള ഒരു പത്രത്തിന് സംവരണ തത്വം പാലിക്കാനുള്ള ബാധ്യതയുണ്ട്. അതവർ ചെയ്യുന്നുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. രാഷ്ട്രീയ പാർട്ടികളോ ജനകീയ സംഘടനകളോ ട്രസ്റ്റുകളോ നടത്തുന്ന ആശുപത്രികൾ, സ്‌കൂളുകൾ, ബാങ്കുകൾ തുടങ്ങി ഏതുതരം തൊഴിൽ സ്ഥാപനത്തിലും സംവരണതത്വം പാലിക്കപ്പെടണം. അതു ജനങ്ങൾക്കു ബോധ്യമാകും വിധം സുതാര്യമാകണം. സ്വകാര്യ വ്യക്തികളും കൂട്ടായ്മകളും നടത്തുന്ന തൊഴിൽ സംരംഭങ്ങളിലും സംവരണം നിർബന്ധമാക്കാനുള്ള ജനകീയ സമ്മർദ്ദവും ഉയർന്നുവരണം. പ്രാന്തവൽകൃത ജന സമൂഹങ്ങളോടുള്ള സമീപനം ആരോഗ്യകരമാക്കിക്കൊണ്ടേ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാവൂ.
വിദ്യാഭ്യാസാവകാശം സംവരണത്തിലൂടെ ലഭ്യമാകുന്നുണ്ടല്ലോ, തൊഴിലവർ മത്സരിച്ചു നേടട്ടെ എന്നു വാദിക്കുന്നവരെ കണ്ടിട്ടുണ്ട്. കേട്ടാൽ തോന്നും തൊഴിലെല്ലാം പൂർണ അക്കാദമിക യോഗ്യത നോക്കിയാണ് നിശ്ചയിക്കപ്പെടുന്നതെന്ന്. യോഗ്യതാ മാനദണ്ഡങ്ങളിൽ നാമറിയാതെ കയറിവരുന്ന ചില നിശ്ചയങ്ങളുണ്ട്. അതാണ് കവി പറഞ്ഞത്, പോറ്റിയുടെ കോടതി പുലയന് നീതി നൽകില്ലെന്ന്. കോടതിയെ, അതുപോലുള്ള എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും ജനാധിപത്യ ഭരണഘടനയെയും അതു നിർദ്ദേശിച്ച ചട്ടങ്ങളെയും മതേതര മൂല്യങ്ങളെയും ബഹുമാനിക്കുകയും പിൻപറ്റുകയും ചെയ്യുന്ന ഇടങ്ങളാക്കണം.ജാതി/ മത /ലിംഗ / സാമ്പത്തികവർഗ സ്വാധീനങ്ങളിൽനിന്നു വിമുക്തമാക്കണം. സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകൾക്കു ശേഷവും നമുക്കിത് പറഞ്ഞുറപ്പിക്കേണ്ടി വരുന്നത് ഖേദകരമാണ്.