ഡാളസ്: രണ്ടു വയസ്സുള്ള ആന്റണി തോക്കെടുത്തു കളിക്കുന്നതിനിടയിൽ സ്വയം വെടിയേറ്റു മരിച്ച സംഭവത്തിൽ പിതാവിനെതിരെ കാപിറ്റൽ മർഡർ ചാർജ്ജ് ചെയ്തിരിക്കുന്നതിനുപുറമെ, കുട്ടിക്കു കിട്ടാവുന്ന വിധത്തിൽ തോക്ക് അലക്ഷ്യമായി വെച്ചതിനും കേസ്സെടുക്കുമെന്ന് ഡാളസ് കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

കുട്ടിയുടെ മരണം എങ്ങനെ സംഭവിച്ചു എന്നതിന്റെ വിശദാംശങ്ങൾ ഡാളസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്ന് ഡിസംബർ 24 ഞായറാഴ്ച അധികൃതർ പറഞ്ഞു.വീടിനകത്തെ ഡ്രസ്സറിലായിരുന്നു നിയമവിരുദ്ധമായി ലഭിച്ച തോക്ക് സൂക്ഷിച്ചിരുന്നത്.

ഈ തോക്ക് എടുത്ത് കളിക്കുന്നതിനിടയിൽ വെടിയേറ്റ കുട്ടി നവംബർ 18ന് മരിച്ചു.22 വയസ്സുകാരനായ പിതാവ് റൊണാൾഡൊ കുട്ടിയെ ഒരിക്കലും വെടിവെക്കുകയില്ലാ എന്നാണ് റൊണാൾഡൊയുടെ മാതാവ് പറഞ്ഞതു ആദ്യഘട്ടത്തിൽ റൊണാൾഡിനെയായിരുന്നു സംശയിച്ചിരുന്നത്.

ന്തായാലും കുട്ടി മരിച്ച സംഭവത്തിൽ അറസ്റ്റു ചെയ്ത പിതാവ് റൊണാൾഡൊയെ ഡാളസ് കൗണ്ടി ജയിലിലാണ് തടവിലിട്ടിരിക്കുന്നത് 607500 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്