സാൻഫ്രാൻസിസ്‌ക്കൊ (കാലിഫോർണിയ): അമേരിക്കയിൽ അനധികൃതമായി കുടിയേറിയ കുറ്റത്തിന് ഇവിടെ നിന്നും പുറത്താക്കപ്പെട്ട നഴ്സ് മറിയ മെൻഡോസായെ ഇമ്മിഗ്രേഷൻ അധികൃതർ എച്ച് വൺ ബി വിസയിൽ തിരികെ കൊണ്ടുവന്നു.

ഓക്ക്ലാന്റ് ഐലാൻ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് 2017 ആഗസ്റ്റിൽ ഇവരേയും ഭർത്താവിനേയും, അമേരിക്കയിൽ നിന്നും നാട് കടത്തിയത്.

ഡിസംബർ 15 ശനിയാഴ്ച സാൻഫ്രാൻസിസ്‌ക്കൊ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മെക്സിക്കോയിൽ നിന്നും എത്തിച്ചേർന്ന മറിയക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും നല്ല ക്രിസ്തുമസ് സമ്മാനമാണിതെന്ന് മറിയ പറഞ്ഞു.

ട്രംമ്പിന്റെ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമാണ് ഇരുവരേയും പത്ത് വർഷത്തിനുള്ളിൽ അമേരിക്കയിൽ പ്രവേശിക്കരുതെന്ന് വിലക്കി നാടുകടത്തിയത്.

ഈ ദമ്പതിമാരുടെ നാല് മക്കളിൽ മൂന്ന് പേരെ ഇവിടെ നിർത്തി ഇളയമകനുമായാണ് മെക്സിക്കോയിലേക്ക് പോയത്. നാല് കുട്ടികളുടെ മാതാപിതാക്കളെ നാടുകടത്തിയത്. ദേശീയ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും ചർച്ചാവിഷയമായിരുന്നു.ഓക്ക്ലാന്റ് ഐലാൻ ആശുപത്രിയിൽ ജോലിയിൽ വീണ്ടും പ്രവേശിക്കും