തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്റ്റേജ് ഷോകൾ വേണ്ടെന്ന തീരുമാനത്തിൽ ഇളവ് നൽകും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സ്റ്റേജ് ഷോകൾ നടത്താം. മലയാള സിനിമ പിന്നണി ഗായകരുടെ സംഘടനയായ സമം, മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് തീരുമാനം.

ഡിസംബർ മുതൽ മെയ് മാസം വരെയാണ് കേരളത്തിൽ ക്ഷേത്ര ഉത്സവ സീസണായി കണക്കാക്കുന്നത്. തിരുവിതംകൂർ ദേവസ്വം ബോർഡിനു കീഴിവ് 1250 ക്ഷേത്രങ്ങളാണുള്ളത്. കോവിഡ് വ്യാപന ഭിഷണി നിനലിക്കുന്നതിനാൽ ഇത്തവണ ഉത്സവം ആചാരപരമായ ചടങ്ങുകളിൽ മാത്രം ഒതുക്കാൻ ബോര്ഡ് ഉത്തരവിറക്കിയരുന്നു.

സ്റ്റേജ് ഷോകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ സംഗീതം , നാടകം, മിമിക്രി, ക്ഷേത്ര കലകൾ എന്നിവ അവതരിപ്പിക്കുന്ന കലാകാരന്മാർക്ക് തൊഴിൽ നിഷേധിക്കുന്ന ഉത്തരവാണിതെന്ന് വിമർശനമുയർന്നു. പിന്നണിഗായകരുടെ സംഘടനയായ സമം ഉൾപ്പെടെ കലാകാരന്മാരുടെ നിരവധി കൂട്ടായാമകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

കലാകാരന്മാരുടെ പ്രശ്‌നത്തിൽ ഉചിതമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതനുസരിച്ചാണ് ദേവസ്വം ബോർഡ് ഉത്തരവിൽ ഭേദഗതി വരുത്തിയത്. ഇതനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവത്തിന് ക്ഷേത്രകലകൾ സംഘടിപ്പിക്കാം. സ്റ്റേജ് ഷോകൾ ജീല്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ വലിയ ആൾക്കൂട്ടം ഒഴിവാക്കി സംഘടിപ്പിക്കാനും തീരുമാനമായി.