- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയവികസന പദ്ധതികളുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ സുരക്ഷയും കൃത്യനിഷ്ഠയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള റിലേസംവിധാനത്തിനുപകരം മൈക്രോ പ്രൊസസർ ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനം വഴി ട്രെയിനുകൾ നിയന്ത്രിക്കും. എറണാകുളം ജങ്ഷൻ, അങ്കമാലി, വൈക്കംറോഡ്, കുറുപ്പുന്തറ, തിരുവല്ല, അമ്പലപ്പുഴ സ്റ്റേഷനുകളിൽ ഈ സംവിധാനം നടപ്
തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ സുരക്ഷയും കൃത്യനിഷ്ഠയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള റിലേസംവിധാനത്തിനുപകരം മൈക്രോ പ്രൊസസർ ഉപയോഗിച്ചുള്ള ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനം വഴി ട്രെയിനുകൾ നിയന്ത്രിക്കും. എറണാകുളം ജങ്ഷൻ, അങ്കമാലി, വൈക്കംറോഡ്, കുറുപ്പുന്തറ, തിരുവല്ല, അമ്പലപ്പുഴ സ്റ്റേഷനുകളിൽ ഈ സംവിധാനം നടപ്പു സാമ്പത്തികവർഷം നിലവിൽവരും.
ആലുവ സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം 6 ആക്കി ഉയർത്തി. തൃശ്ശൂർ, ആലുവ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് യന്ത്രങ്ങൾ സ്ഥാപിച്ചു. ഏറ്റുമാനൂർ, മാരാരിക്കുളം, കുമ്പളം, ഓച്ചിറ എന്നിവിടങ്ങളിൽ സ്റ്റേഷൻ ടിക്കറ്റ് ബുക്കിങ്‌സേവന കേന്ദ്രങ്ങൾ തുടങ്ങി. പുതുക്കാട്, ഒല്ലൂർ, വള്ളത്തോൾ നഗർ, മയ്യനാട്, കുറുപ്പുന്തറ, ചിങ്ങവനം സ്റ്റേഷനുകളിൽ ഈ സൗകര്യം ഒരു മാസത്തിനകം നിലവിൽവരും. ഇരിങ്ങാലക്കുടയിലും കഴക്കൂട്ടത്തും പുതിയ റിസർവേഷൻ സൗകര്യം ഉടൻ നിലവിൽവരും. ശബരിമല തീർത്ഥാടകർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന റിസർവ്വേഷൻ കേന്ദ്രങ്ങൾ ചെങ്ങന്നൂർ, കോട്ടയം സ്റ്റേഷനുകളിൽ ഇപ്പോൾ തന്നെയുണ്ട്.
തിരുവനന്തപുരത്തെ കൊച്ചുവേളിസ്റ്റേഷനടുത്ത് പ്രവർത്തിക്കുന്ന റെയിൽവേയുടെ ആധുനിക അലക്കുകേന്ദ്രം ജൂൺ ഒന്നോടെ പൂർണ്ണ പ്രവർത്തനസജ്ജമാകും. കഴിഞ്ഞ മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ച ഈ അലക്കുകേന്ദ്രം പ്രതിദിനം ആറ് ടൺ തുണികൾ അലക്കാൻ ശേഷിയുള്ളതാണ്. നിലവിൽ മൂന്ന് ടൺ ശേഷിയുള്ള ഒരു ഷിഫ്റ്റ് മാത്രമേ ഇവിടെ പ്രവർത്തിക്കുന്നുള്ളൂ. തിരുവനന്തപുരത്തുനിന്നും തിരിച്ചും സർവീസ് നടത്തുന്ന 9 ട്രെയിനുകളിലേക്ക് ആവശ്യമായ ലിനൻ ഈ അലക്കുകേന്ദ്രത്തിൽ കഴുകി വൃത്തിയാക്കുന്നു. ജൂൺ ഒന്നോടെതിരുവനന്തപുരം - കൊച്ചുവേളി സ്റ്റേഷനുകളിൽ നിന്ന് സർവ്വീസ് നടത്തുന്ന എല്ലാട്രെയിനുകളിലെയും തുണികൾ ഈ കേന്ദ്രത്തിൽവൃത്തിയാക്കും. ജൂലൈയോടെ നാഗർകോവിൽ സ്റ്റേഷനിൽ നിന്നുള്ളതുണികളും ഈ കേന്ദ്രത്തിൽ കൈകാര്യംചെയ്യും. പൂർണ്ണമായും ഓട്ടോമാറ്റിക്‌സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഈ ആധുനികഅലക്കുകേന്ദ്രത്തിൽഹോട്ട്എയർഡ്രൈയിങ്, ഓട്ടോമാറ്റിക് അയണിങ്, സ്റ്റീം ബോയ്‌ലർ സംവിധാനങ്ങളുണ്ട്. ഒരു ബെഡ്ഡിങ് കഴുകി വൃത്തിയാക്കി ഇസ്തിരിയിടുന്നതിന് 29 രൂപയാണ്‌ചെലവ്‌വരിക.
ബി.ഒ.ഒ.ടി (ബിൽറ്റ്, ഓപറേറ്റ്, ഓവ്ൺ ആൻഡ് ട്രാൻസ്ഫർ) വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന കേന്ദത്തിന് ആകെ 5 കോടി 72 ലക്ഷത്തിൽ പരംരൂപ നിർമ്മാണചെലവായി. മലപ്പുറംആസ്ഥാനമായസ്വകാര്യ കമ്പനിയാണ് നടത്തിപ്പുഏറ്റെടുത്തിട്ടുള്ളത്. റെയിൽവേയുടെ 11000 ചതുരശ്ര കിലോമീറ്റർ ഭൂമി 10 വർഷത്തേക്ക് പാട്ടത്തിനെടുത്താണ് പ്രവർത്തനം. തിരുവനന്തപുരത്തെ അലക്കുകേന്ദ്രത്തിന് പുറമെപ്രതിദിനം 2 ടൺ ശേഷിയുള്ളഒരുഅലക്കുകേന്ദ്രം ഈ സാമ്പത്തിക വർഷംഎറണാകുളത്ത്സ്ഥാപിക്കും.
തിരുവനന്തപുരംഡിവിഷന്റെകീഴിലുള്ള 13ലെവൽ ക്രോസിംഗുകൾ 2014-15 കാലയളവിൽനിർത്തലാക്കി. ഇതിൽ 8 എണ്ണംറോഡ്‌മേൽപ്പാലങ്ങൾ പണിതുംഒരിടത്ത്അടിപ്പാത നിർമ്മിച്ചും 4 എണ്ണംസമാന്തര റോഡുകൾ നിർമ്മിച്ചുമാണ് നിർത്തലാക്കിയത്.
വിവിധസ്റ്റേഷനുകളിലായി 16 പുതിയ എസ്‌കലേറ്ററുകൾ കൂടി ഉടൻ സ്ഥാപിക്കും. നിലവിൽ തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള നാല്‌സ്റ്റേഷനുകളിലായി എട്ട് എസ്‌കലേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരത്തും കോട്ടയത്തും രണ്ട് എസ്‌കലേറ്ററുകൾ പരീക്ഷണാർത്ഥം ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ 16 ലിഫ്റ്റുകളും പുതുതായി സ്ഥാപിക്കും.
റെയിൽവേസ്റ്റേഷനുകളിലെ വാഹന പാർക്കിങ്എപ്പോഴും പരാതിഉയരുന്ന ഒരുമേഖലയാണ്. ഇതിനു പരിഹാരമായികുടുംബശ്രീയുമായിചേർന്ന്‌റെയിൽവേപ്രതേ്യക പാർക്കിങ്‌സൗകര്യമൊരുക്കിയിട്ടുണ്ട്. എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, തൃപ്പൂണിത്തുറസ്റ്റേഷനുകളിൽ നടപ്പാക്കിയ ഈ പരിഷ്‌ക്കാരത്തിന് യാത്രക്കാരിൽ നിന്ന്മികച്ച പ്രതികരണമാണ്‌ലഭിച്ചുവരുന്നത്. 23 സ്റ്റേഷനുകളിലെ 32 പ്ലാറ്റ്‌ഫോമുകൾ ഉയർത്തുകയും നവീകരിക്കുകയുംചെയ്തു.
2014-15 കാലയളവിൽ ഡിവിഷനു കീഴിൽ പുതുതായി നാല് ട്രെയിനുകൾ ആരംഭിച്ചു. നാഗർകോവിൽ-കച്ചഗുഡ എക്സ്‌പ്രസ്സ്, പുനലൂർ - കന്യാകുമാരി പാസഞ്ചർ, തിരുവനന്തപുരം - നിസ്സാമുദ്ദീൻ എക്സ്‌പ്രസ്സ് (കോട്ടയം വഴി), തിരുവനന്തപുരം - നിസ്സാമുദ്ദീൻ എക്സ്‌പ്രസ്സ് (ആലപ്പുഴവഴി) എന്നിവയാണിവ. 560 ഓളം പ്രത്യേക ട്രെയിനുകളും ഈ കാലയളവിൽ ഓടിച്ചു. ഇതിൽ 360 എണ്ണവും ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥമായിരുന്നു. മകരവിളവിളക്ക് ദിവസം ചെന്നൈയിലേക്ക് പ്രതേ്യക ട്രെയിൻ സർവ്വീസ് നടത്തി. ആലുവ ശിവരാത്രി, ആറ്റുകാൽ പൊങ്കാല സമയങ്ങളിലും പ്രതേ്യക ട്രെയിൻ സർവ്വീസ് ഉണ്ടായിരുന്നു. പഴക്കം ചെന്ന 5 ഇരുമ്പ് ഗർഡറുകൾ കഴിഞ്ഞ സാമ്പത്തിക വർഷം മാറ്റിസ്ഥാപിച്ചു. 32 കിലോമീറ്റർ റെയിൽപാത പുനർനിർമ്മിച്ചു.
ട്രെയിനുകൾ കൂടുതൽ വൃത്തിയുള്ളവയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹിക്കും തിരുവനന്തപുരത്തിനുമിടയിൽ സർവ്വീസ് നടത്തുന്ന കേരള എക്സ്‌പ്രസ്സ്, തിരുവനന്തപുരം നിസ്സാമുദ്ദീൻ എക്സ്‌പ്രസ്സ് എന്നീ ട്രെയിനുകളിൽ ഓൺബോർഡ് ഹൗസ്‌കീപ്പിങ് സേവനം ആരംഭിച്ചിട്ടുണ്ട്. അവശതയനുഭവിക്കുന്ന യാത്രക്കാരെ വിവിധ പ്ലാറ്റ്‌ഫോമുകളിലെത്തിക്കാനായി തിരുവനന്തപുരം, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പ്രതേ്യകവാഹനങ്ങൾ ലഭ്യമാണ്.
ഈ മാസം 26 മുതൽജൂൺ 9 വരെ നടക്കുന്ന 'റെയിൽവേ ഉപഭോക്തൃപക്ഷാചരണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത ട്രെയിനുകളുടെ ടോയ്‌ലറ്റുകൾ ശുചീകരിച്ച് മാലിന്യങ്ങൾ നീക്കംചെയ്യും.
തിരുവനന്തപുരം ഡിവിഷനു കീഴിൽസർവ്വീസ് നടത്തുന്ന ട്രെയിനുകളിലെ 278 കോച്ചുകളിൽ ബയോടോയ്‌ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അനെയ റോബിക് ബാക്ടീരിയ ഉപയോഗിച്ച് മനുഷ്യവിസർജ്ജ്യത്തെ കാർബൺഡയോക്‌സൈഡും ജലവുമായി വിഘടിപ്പിക്കുകയാണ് ചെയ്യുന്നത്.
ചെങ്ങന്നൂരിൽ വെയിറ്റിങ് ലോഞ്ചിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി സ്വകാര്യ മേഖലയുമായി ചേർന്ന് 'ശബരിലോഞ്ച്' എന്ന പ്രതേ്യകകേന്ദ്രം തുടങ്ങി. വൈഫൈ സൗകര്യം, മാഗസിൻ സ്റ്റാന്റ്, മൊബൈൽ ചാർജ്ജിങ് പോയിന്റുകൾ, സോഫാസെറ്റുകൾ എന്നിവഇവിടെ ലഭ്യമാണ്.
ശുചിത്വ ഭാരത പദ്ധതിക്കു കീഴിൽ 400 ഓളം ശുചീകരണ യജ്ഞങ്ങൾ നടത്തി. തിരുവനന്തപുരം പേട്ട, എറണാകുളം ടൗൺ, ആലുവ, വർക്കല, കന്യാകുമാരി, നാഗർകോവിൽസ്റ്റേഷനുകളിൽ പൂന്തോട്ടങ്ങൾ നിർമ്മിച്ചു.
റെയിൽവേ വഴിവിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞ വർഷം 174 ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. 408 ജല സാമ്പിളുകൾ ബാക്ടീരിയ പരിശോധനയ്ക്ക് വിധേയമാക്കി. ആവശ്യമായ തിരുത്തൽ നടപടികൾ ഈ മേഖലയിൽകൈക്കൊണ്ടു.
കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ മെഴുക് മ്യൂസിയം, ഫുഡ്‌കോർട്ട്, കഫ്റ്റീരിയ എന്നിവ ഉടൻ നിലവിൽവരും. യെമനിൽ നിന്ന് തിരിച്ചു വന്നവരെ സഹായിക്കാനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നോർക്കയുമായി ചേർന്ന് റെയിൽവേ ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിച്ചു. ആലുവസ്റ്റേഷനിൽ നിന്ന് ഈ യാത്രക്കാരെ സൗജന്യമായി സ്ലീപ്പർ ക്ലാസ്സുകളിൽ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു.
തിരുവനന്തപുരം സെൻട്രൽ, കോട്ടയം, തൃശ്ശൂർ സ്റ്റേഷനുകളിൽ റിട്ടയറിങ് റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിയുള്ളവർക്ക് ടിക്കറ്റ് ബുക്കിങ്എളുപ്പമാക്കാനായി തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്.