- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സിനിമാ അഭിനയം ജാമ്യ വ്യവസ്ഥയുടെ ലംഘനമാവുമോ? ദിലീപ് കുടുംബത്തേയും കൂട്ടി അഡ്വ. രാമൻ പിള്ളയെ കാണാൻ പോയത് ജാമ്യ വ്യവസ്ഥകളെ കുറിച്ച് വ്യക്തത വരുത്താൻ; അമിതാവേശം കയറിയ ആരാധകരുടെ പ്രസ്താവനകൾ ദോഷം ചെയ്യുമെന്ന് അഭിഭാഷകന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയതോടെ മുടങ്ങിപ്പോയ രണ്ട് സിനിമകൾ പൂർത്തിയാക്കുന്നതിനാണ് ആദ്യം പരിഗണന നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രൊഫസർ ഡിങ്കൻ, കുമ്മാരസംഭവം എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് സെറ്റിലേക്ക് നീങ്ങാനാണ് താരത്തിന്റെ തീരുമാനം. സിനിമയിൽ അഭിനയിക്കുന്നത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കൂടിയാണ് ഇന്നലെ ദിലീപും ഭാര്യ കാവ്യാ മാധവനും ചേർന്ന് അഡ്വ. രാമൻ പിള്ളയെ സന്ദർശിച്ചത്. ഇക്കാര്യം രാമൻ പിള്ളയിൽ നിന്നും നന്നായി ചോദിച്ചു മനസ്സിലാക്കിയ ദിലീപ് വരും ദിവസങ്ങളിലെ ക്ഷേത്ര സന്ദർശനങ്ങൾക്ക് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങാനും തന്റെ അഭിനയ ജീവിതത്തിൽ സജീവമാകാനുമാണ് നീക്കം. ദിലീപ് ജയിലിലായതോടെ ഷൂട്ടിങ് മുടങ്ങിയ പ്രൊഫസർ ഡിങ്കൻ, കുമ്മാരസംഭവം എന്നീ സിനിമകൾ പൂർത്തിയാക്കുന്നതിനാണ് ആദ്യ പരിഗണന. അതേസമയം അഡ്വക്കേറ്റ് രാമൻ പിള്ളയെ സന്ദർശിച്ച ദിലീപിന് ആരാധകരുടെ അമിതാവേശം ദോഷം ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിവാദ പ്രസ്താവനകളിൽ നി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജാമ്യത്തിൽ ഇറങ്ങിയതോടെ മുടങ്ങിപ്പോയ രണ്ട് സിനിമകൾ പൂർത്തിയാക്കുന്നതിനാണ് ആദ്യം പരിഗണന നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രൊഫസർ ഡിങ്കൻ, കുമ്മാരസംഭവം എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് സെറ്റിലേക്ക് നീങ്ങാനാണ് താരത്തിന്റെ തീരുമാനം.
സിനിമയിൽ അഭിനയിക്കുന്നത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കൂടിയാണ് ഇന്നലെ ദിലീപും ഭാര്യ കാവ്യാ മാധവനും ചേർന്ന് അഡ്വ. രാമൻ പിള്ളയെ സന്ദർശിച്ചത്. ഇക്കാര്യം രാമൻ പിള്ളയിൽ നിന്നും നന്നായി ചോദിച്ചു മനസ്സിലാക്കിയ ദിലീപ് വരും ദിവസങ്ങളിലെ ക്ഷേത്ര സന്ദർശനങ്ങൾക്ക് ശേഷം ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങാനും തന്റെ അഭിനയ ജീവിതത്തിൽ സജീവമാകാനുമാണ് നീക്കം.
ദിലീപ് ജയിലിലായതോടെ ഷൂട്ടിങ് മുടങ്ങിയ പ്രൊഫസർ ഡിങ്കൻ, കുമ്മാരസംഭവം എന്നീ സിനിമകൾ പൂർത്തിയാക്കുന്നതിനാണ് ആദ്യ പരിഗണന. അതേസമയം അഡ്വക്കേറ്റ് രാമൻ പിള്ളയെ സന്ദർശിച്ച ദിലീപിന് ആരാധകരുടെ അമിതാവേശം ദോഷം ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വിവാദ പ്രസ്താവനകളിൽ നിന്നും വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിനിമ അഭിനയവുമായി മുന്നോട്ട് പോകുന്നതിൽ ദിലീപിന് നിയമ തടസ്സം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അന്വേഷണം അനന്തമായി നീണ്ടുപോവാതെ തെളിവുകൾ ശാസ്ത്രീയമായി കൂട്ടിച്ചേർത്തു സമഗ്രമായ കുറ്റപത്രം സമർപ്പിക്കാനാണു പൊലീസിന്റെ ശ്രമം. ഏറെ ജനശ്രദ്ധ നേടിയ കേസിൽ പ്രത്യേക കോടതി സ്ഥാപിച്ചു വിചാരണ വേഗം പൂർത്തിയാക്കണമെന്നാണു പ്രോസിക്യൂഷന്റെ നിലപാട്. യുവനടി ഉപദ്രവിക്കപ്പെട്ട കേസായതിനാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന അഡീ. സെഷൻസ് കോടതിയാണ് ഈ കേസ് വിചാരണ ചെയ്യേണ്ടത്. കോടതിയിൽ വിസ്താരത്തിനിടയിൽ ഇരയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗം ഉന്നയിക്കാൻ ഇടയുള്ളതിനാൽ ഇത്തരം കേസുകളിൽ രഹസ്യ വിചാരണയ്ക്കാണു സാധ്യത.
ഇരയായ നടിയെയോ സാക്ഷികളെയോ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കുന്നതു ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അച്ചടി, ദൃശ്യ, ഇലക്ട്രോണിക്ക് മാധ്യമങ്ങളെ ഇത്തരത്തിൽ ദുരുപയോഗിക്കരുതെന്നു ജാമ്യ വ്യവസ്ഥയിൽ പ്രത്യേകം പറഞ്ഞിട്ടുള്ളതു സിനിമയ്ക്കും ബാധകമാണെന്നു ചില നിയമജ്ഞർ പറയുന്നു. ജയിൽ വിട്ട അന്നു രാത്രി തന്നെ ജാമ്യ വ്യവസ്ഥകൾ നേരിട്ടു മനസിലാക്കാൻ ദിലീപ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന്റെ സാധ്യത സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടി. കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടറോട് ഇതുസംബന്ധിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി ഡിജിപി: ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
വിധി പകർപ്പ് അദ്ദേഹത്തിനു കൈമാറി. ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. അതിനാൽ ഇക്കാര്യത്തിൽ തുടർനടപടി എന്തു വേണമെന്നു വിശദമായി ആലോചിക്കണം. റിപ്പോർട്ട് ലഭിച്ചശേഷം സർക്കാരുമായി ചർച്ചചെയ്യും. ജാമ്യം റദ്ദാക്കാൻ സർക്കാരാണു തുടർ നടപടിയെടുക്കേണ്ടത്. ദിലീപിനു ജാമ്യം ലഭിച്ച സാഹചര്യത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകണമെന്ന സമ്മർദം ഇപ്പോൾ പൊലീസിനില്ലെന്നും ഉചിത സമയത്തു കുറ്റപത്രം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചൊവ്വാഴ്ച ജയിലിൽ നിന്നിറങ്ങിയ ദിലീപ്് ഇന്നലെ കൊട്ടാരക്കടവിലെ പത്മസരോവരം വീട്ടിൽ വിശ്രമത്തിലായിരുന്നു. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടു കൊച്ചിയിൽ നടന്ന യോഗത്തിൽ പങ്കെടുക്കുമെന്നും അഭിഭാഷകരെ സന്ദർശിക്കുമെന്നും സൂചന ഉണ്ടായിരുന്നെങ്കിലും ദിലീപ് വീട്ടിൽത്തന്നെ ചെലവഴിച്ചു. വീടിനു പുറത്തു കാത്തുനിന്ന ആരാധകരോടു കുശലം പറഞ്ഞെങ്കിലും മാധ്യമങ്ങളോടു പ്രതികരിച്ചില്ല.
കെപിഎസി ലളിത, ഹരിശ്രീ അശോകൻ, രാമലീലയുടെ സംവിധായകൻ അരുൺ ഗോപി, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം, സംവിധായകൻ എബ്രിഡ് ഷൈൻ തുടങ്ങിയവർ ഇന്നലെ ദിലീപിനെ വീട്ടിൽ സന്ദർശിച്ചു. വരുംദിവസങ്ങളിൽ ദിലീപും കുടുംബാംഗങ്ങളും ആരാധനാലയങ്ങൾ സന്ദർശിക്കും.