കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിന് നൽകില്ലെന്ന് കോടതി. അങ്കാമാലി കോടതിയിൽ നടന്നു കൊണ്ടിരുന്ന കേസ് വിചാരണക്കായി ഇന്ന് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റിക്കൊണ്ടും ഉത്തരവായി. ഇനി കേസ് നടക്കുക എറണാകുളം ജില്ലാ കോടതിയിലായിരിക്കും. നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടക്കം തെളിവുകൾ ലഭിക്കണമെന്ന പ്രതി ദിലീപിന്റെ അപേക്ഷയിലാണ് തീരുമാനം.

ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് പൊലീസ് ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാൽ കേസിന്റെ നടത്തിപ്പിനായി തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശം ഉണ്ടെന്ന വാദമാണ് ദിലീപ് കോടതിയിൽ ഉയർത്തിയത്. എന്നാൽ ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല.