- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്മാരനിൽ ഉള്ളത് അഞ്ച് ലുക്കുകൾ; താടിവച്ച ലുക്ക് പിറന്നത് മൂന്നു മാസത്തെ സുനാമിയിൽ പെട്ടതോടെ; തനിക്കിത് രണ്ടാം ജന്മം; കമ്മാരസംഭവത്തിന്റെ ഓഡിയോ റിലീസിനെത്തിയ ദീലീപിന്റെ വാക്കുകൾ ഇങ്ങനെ
നടിയെ ആക്രമിച്ച കേസിലെ മൂന്ന് മാസത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം ദീലിപ് ആദ്യമായി അഭിനയിച്ച ചിത്രം കമ്മാര സംഭവം റീലിസിനൊരുങ്ങുകയാണ്. ചിത്രം റിലീസിനൊരുങ്ങവെ ചിത്രത്തിന്റെ ഓഡിയോ റീലിസ് ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ദീലീപ് ഒരു പൊതുവേദിയിൽ എത്തുന്നുവെന്ന പ്രത്യേകതയും ഈ റീലിസ് ചടങ്ങിനുണ്ടായിരുന്നു. കമ്മാര സംഭവത്തിൽ അഞ്ചുലുക്കിലാണ് താൻ വരുന്നത്. അതിൽ മെയിൻ ആയി വരുന്നത് മൂന്ന് ലുക്ക് ആണ്. ഒന്ന് വയസൻ ആയിട്ടും പിന്നെ പാട്ടിൽ വരുന്നലുക്ക്, പിന്നെ ഉള്ള എന്ത് ലുക്ക് വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാൻ വലിയ ഒരു സുനാമിയിൽ പെട്ട് പോകുന്നതു, ആ മൂന്നുമാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക് ആണ് താടി വച്ച സിനിമയിലെ ആ ലുക്കെന്നും ദിലീപ് പറഞ്ഞു. രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണ് ഇത്. ഒരു പാട് പ്രാവശ്യം ഈ കഥയുമായി രതീഷ് അമ്പാട്ട് തന്റെ പുറകെ നടന്നിരുന്നു. ഈ സിനിമ ഒരു വലിയ സംഭവമാക്കി തീർത്തത് രതീക്ഷിന്റെ ക്ഷമ തന്നെയാണ്. ഈ സിനിമ സംഭവിച്ചത് നടൻ സിദ്ധാർഥിന്റെ നല്ല മനസുകൊണ്ടാണ്. ഒരു പാട് പട
നടിയെ ആക്രമിച്ച കേസിലെ മൂന്ന് മാസത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം ദീലിപ് ആദ്യമായി അഭിനയിച്ച ചിത്രം കമ്മാര സംഭവം റീലിസിനൊരുങ്ങുകയാണ്. ചിത്രം റിലീസിനൊരുങ്ങവെ ചിത്രത്തിന്റെ ഓഡിയോ റീലിസ് ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ദീലീപ് ഒരു പൊതുവേദിയിൽ എത്തുന്നുവെന്ന പ്രത്യേകതയും ഈ റീലിസ് ചടങ്ങിനുണ്ടായിരുന്നു.
കമ്മാര സംഭവത്തിൽ അഞ്ചുലുക്കിലാണ് താൻ വരുന്നത്. അതിൽ മെയിൻ ആയി വരുന്നത് മൂന്ന് ലുക്ക് ആണ്. ഒന്ന് വയസൻ ആയിട്ടും പിന്നെ പാട്ടിൽ വരുന്നലുക്ക്, പിന്നെ ഉള്ള എന്ത് ലുക്ക് വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാൻ വലിയ ഒരു സുനാമിയിൽ പെട്ട് പോകുന്നതു, ആ മൂന്നുമാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക് ആണ് താടി വച്ച സിനിമയിലെ ആ ലുക്കെന്നും ദിലീപ് പറഞ്ഞു.
രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണ് ഇത്. ഒരു പാട് പ്രാവശ്യം ഈ കഥയുമായി രതീഷ് അമ്പാട്ട് തന്റെ പുറകെ നടന്നിരുന്നു. ഈ സിനിമ ഒരു വലിയ സംഭവമാക്കി തീർത്തത് രതീക്ഷിന്റെ ക്ഷമ തന്നെയാണ്.
ഈ സിനിമ സംഭവിച്ചത് നടൻ സിദ്ധാർഥിന്റെ നല്ല മനസുകൊണ്ടാണ്. ഒരു പാട് പടങ്ങൾ മാറ്റിവച്ചാണ് അദേഹം ഈ സിനിമയിൽ അഭിനയിക്കാൻ എത്തിയത്. മുരളി ഗോപിയോടുമുള്ള കടപ്പാട് മറക്കാൻ സാധിക്കില്ലെന്നും ദിലീപ് പറഞ്ഞു. തന്നെ എപ്പോഴും നില നിർത്തിയത് പ്രേക്ഷകരാണ്. അവരോട് മാത്രമാണ് തനിക്ക് കടപ്പാടെന്നും ദിലീപ് പറഞ്ഞു.