നായിക നടിയുടെ നഗ്ന വീഡിയോ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച സംവിധായകൻ അറസ്റ്റിലായി. നടിയുടെ പരാതിയിലാണ് സംവിധായകൻ അരസ്റ്റിലായകത്. ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാർ വർമയെയാണ് നഗ്ന വീഡിയോ പ്രചരിപ്പിച്ചെന്ന നടിയുടെ പരാതിൽ അറസ്റ്റ് ചെയ്തത്.

നടിയുടെ അൺഎഡിറ്റഡ് ആയ കുളിമുറി രംഗം ഇന്റർനെറ്റിൽ വൈറലായിരുന്നു. ഇതോടെയാണ് നടി പരാതി നൽകിയതും സംവിധായകനെ അറസ്റ്റ് ചെയ്തതും. സിനിമാ ഷൂട്ടിംഗിനിടെ ചിത്രീകരിച്ച നടിയുടെ അൺ എഡിറ്റഡ് രംഗങ്ങളാണ് ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചത്.

കഴിഞ്ഞ വർഷം ഷൂട്ട് ചെയ്ത സിനിമയിൽ നിന്നുള്ള ക്ലിപ്പ് ആണ് പുറത്തായത്. ഇതിൽ നടി കുളിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിരുന്നു. ചിത്രീകരണത്തിനിടെ അബദ്ധത്തിൽ നടി ധരിച്ചിരുന്ന ടവ്വൽ അഴിഞ്ഞുവീഴുകയും നഗ്‌നദൃശ്യം ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് പ്രതിഫലം മേടിച്ച നടി ആ നഗ്‌ന വിഡിയോ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു.

സംവിധായകൻ ഉപേന്ദ്രകുമാർ ഈ രംഗം നീക്കം ചെയ്യാമെന്ന് പറഞ്ഞെങ്കിലും കുറച്ച് ദിവസങ്ങൾക്കുള്ളിൽ നടിയുടെ നഗ്‌നവിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തതായി അവരുടെ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു.

നടി കുളിക്കുന്ന രംഗം ഇന്റർനെറ്റിൽ പുറത്തുവന്നതോടെ ചില പോൺസൈറ്റുകളിലും ഈ വിഡിയോ അപ്ലോഡ് ചെയ്യുകയുണ്ടായി. നടി പരാതി കൊടുത്തതിന് ശേഷം സംവിധായകൻ രണ്ടുമാസം ഒളിവിലായിരുന്നു.