- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങള് സൗകര്യം പോലെ രണ്ടും മൂന്നും നാലും ഒക്കെ കെട്ടും; ചിലപ്പോ കെട്ടാതെതന്നെ കൂടെ പൊറുത്തെന്നുമിരിക്കും; നിങ്ങളൊക്കെ കമന്റ് ബോക്സിൽ കിടന്നിങ്ങനെ നിലവിളിച്ച് തീരുകയേ ഉള്ളൂ: ദിവ്യാ ഉണ്ണിയെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി ഒരു അദ്ധ്യാപിക
നടി ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹ വാർത്ത പുറത്തു വന്നതോടെ അവരെ അപമാനിച്ചും കളിയാക്കിയും കമന്റ് ചെയ്തവർ ധാരാളമാണ്. ഇത്തരത്തിൽ താരത്തെ അപമാനിച്ചവർക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ദിവ്യാ ദിവാകരൻ എന്ന അദ്ധ്യാപിക. രണ്ട് മക്കളുള്ള മുകേഷും ഗണേശും സിദ്ദിഖുമൊക്കെ രണ്ടാം വിവാഹം കഴിച്ചത് നിങ്ങളുടെയൊക്കെ മുന്നിൽത്തന്നെയല്ലേ? അന്നൊന്നും കണ്ടില്ലല്ലോ ഈ ധാർമികരോഷം ? മരിച്ചു പോയവരേയും ബന്ധം വേർപെടുത്തി പോയവരേയുമൊക്കെ ധ്യാനിച്ച് ജീവിക്കാൻ ഇനിയുള്ള കാലത്തെ പെണ്ണുങ്ങൾക്ക് മനസ്സില്ല സേട്ടന്മാരേ.....! മക്കൾക്ക് വേൺടി ജീവിതം ഹോമിക്കുന്ന കലാപരിപാടി വേണമെങ്കിൽ നിങ്ങൾ ഏറ്റെടുത്തുകൊള്ളുക ! ഞങ്ങള് സൗകര്യം പോലെ രണ്ടും മൂന്നും നാലും ഒക്കെ കെട്ടും. ചിലപ്പോ കെട്ടാതെതന്നെ കൂടെ പൊറുത്തെന്നുമിരിക്കും. നിങ്ങളൊക്കെ കമന്റ് ബോക്സിൽ കിടന്നിങ്ങനെ നിലവിളിച്ച് തീരുകയേ ഉള്ളൂ....! ദിവ്യ ഫേസ്‌ബുക്കിൽ കുറിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപംനടി ദിവ്യാ ഉണ്ണിയുടെ വിവാഹ വാർത്തയുടെ അടിയിൽ അവരെ അപഹസിച്ചുകൊണ്ടുള്ള ക
നടി ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹ വാർത്ത പുറത്തു വന്നതോടെ അവരെ അപമാനിച്ചും കളിയാക്കിയും കമന്റ് ചെയ്തവർ ധാരാളമാണ്. ഇത്തരത്തിൽ താരത്തെ അപമാനിച്ചവർക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ദിവ്യാ ദിവാകരൻ എന്ന അദ്ധ്യാപിക.
രണ്ട് മക്കളുള്ള മുകേഷും ഗണേശും സിദ്ദിഖുമൊക്കെ രണ്ടാം വിവാഹം കഴിച്ചത് നിങ്ങളുടെയൊക്കെ മുന്നിൽത്തന്നെയല്ലേ? അന്നൊന്നും കണ്ടില്ലല്ലോ ഈ ധാർമികരോഷം ? മരിച്ചു പോയവരേയും ബന്ധം വേർപെടുത്തി പോയവരേയുമൊക്കെ ധ്യാനിച്ച് ജീവിക്കാൻ ഇനിയുള്ള കാലത്തെ പെണ്ണുങ്ങൾക്ക് മനസ്സില്ല സേട്ടന്മാരേ.....! മക്കൾക്ക് വേൺടി ജീവിതം ഹോമിക്കുന്ന കലാപരിപാടി വേണമെങ്കിൽ നിങ്ങൾ ഏറ്റെടുത്തുകൊള്ളുക !
ഞങ്ങള് സൗകര്യം പോലെ രണ്ടും മൂന്നും നാലും ഒക്കെ കെട്ടും. ചിലപ്പോ കെട്ടാതെതന്നെ കൂടെ പൊറുത്തെന്നുമിരിക്കും. നിങ്ങളൊക്കെ കമന്റ് ബോക്സിൽ കിടന്നിങ്ങനെ നിലവിളിച്ച് തീരുകയേ ഉള്ളൂ....! ദിവ്യ ഫേസ്‌ബുക്കിൽ കുറിക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
നടി ദിവ്യാ ഉണ്ണിയുടെ വിവാഹ വാർത്തയുടെ അടിയിൽ അവരെ അപഹസിച്ചുകൊണ്ടുള്ള കമന്റുകൾ യഥാർത്ഥത്തിൽ മാനസികമായി അരക്ഷിതരായിക്കൊൺടിരിക്കുന്ന പിൻതിരിപ്പൻ പുരുഷുക്കളുടെ ദയനീയ രോദനങ്ങൾ മാത്രമാണ്.
തങ്ങളുടെ സന്തോഷങ്ങൾക്കും താത്പര്യങ്ങൾക്കും വേണ്ടി മാത്രം കെട്ടിപ്പൊക്കിവച്ചിരുന്ന സംവിധാനങ്ങളൊക്കെ തകർന്നടിയുന്നത് കാണുമ്പോഴുള്ള ഭയപ്പാടിൽ നിന്നുണ്ടാകുന്ന 'പുരുഷവിലാപങ്ങൾ '.
കെട്ടിയോൻ മരിച്ചു പോയാലും ഇട്ടിട്ടു പോയാലും അയാളെ ധ്യാനിച്ച് , വേറെ വിവാഹം കഴിക്കാതെ , ഒരായുസ്സ് തീർക്കുന്ന ഉത്തമ സ്ത്രീയെ മാത്രമേ പുരുഷാധിപത്യ സമൂഹത്തിന് പഥ്യമുള്ളൂ. പണ്ട് തീയിൽ പിടിച്ചിട്ടിരുന്നവരുടെ മന:ശ്ശാസ്ത്രത്തിൽ നിന്ന് വലിയ മാററമൊന്നും വന്നിട്ടില്ല. ഇന്ന് തീയിൽ പിടിച്ചിടാൻ നിയമം അനുവദിക്കാത്തതുകൊണ്ട് അത് ചെയ്യുന്നില്ലെന്ന് മാത്രം.
മക്കളുള്ള സ്ത്രീ ഡിവോഴ്സ് ആയെങ്കിൽ പിന്നെ അവൾ ആ മക്കൾക്ക് വേൺടി ജീവിച്ചോണം എന്ന അലിഖിത നിയമം നിലനിൽക്കുന്ന സമൂഹത്തിൽ രൺട് മക്കളുള്ള ദിവ്യാ ഉണ്ണി, വിവാഹ മോചനത്തിന് ശേഷം, ആദ്യത്തെ ഭർത്താവിനേക്കാൾ സുന്ദരനും സുമുഖനും ചെറുപ്പക്കാരനുമായ പുതിയൊരാളെ വിവാഹം കഴിച്ച് സന്തോഷത്തോടെ പുഞ്ചിരിച്ചുകൊൺട് നിൽക്കുന്ന ചിത്രം ഇന്നാട്ടിലെ പുരുഷുക്കൾക്ക് താങ്ങാവുന്നതിലും അപ്പുറത്തെ ഹൃദായാഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്ത്രീയും അവളുടെ സഹനത്തിനു മുകളിൽ മാത്രം പടുത്തുയർത്തിയ കുടുംബം എന്ന സംവിധാനവും കൺമുന്നിൽ മാറിമറിയുന്നത് കണ്ട് ഭയപ്പെട്ടുപോകുന്നവർ അടിച്ചമർത്താനും അപഹസിക്കാനും ശ്രമിക്കുന്നത് സ്വാഭാവികം.
എത്ര സ്നേഹത്തോടെ കൂടെ ജീവിച്ച ഭാര്യയാണെങ്കിലും, മരിച്ചു പോയാൽ ഒരു വർഷമാകുമ്പോഴേക്കും വേറെ പെണ്ണു കെട്ടിയിട്ടുണ്ടാകും മിക്ക അവന്മാരും. ഡിവോഴ്സിന്റെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഭാര്യ കുട്ടികളേയും കൊണ്ട് ജീവിക്കുക... ഭർത്താവ് വേറെ പെണ്ണു കെട്ടി ജീവിക്കുക ഇതായിരുന്നല്ലോ നാട്ടുനടപ്പ് !
പത്തറുപത് വയസ്സുവരെ കൂടെ ജീവിച്ച ഭാര്യ ക്യാൻസർ വന്ന് മരിച്ച് മാസങ്ങൾക്കകം വേറെ പെണ്ണു കെട്ടിയ അപ്പാപ്പന്മാർവരെയുണ്ട് നാട്ടിൽ ! വിവാഹിതരായ മക്കളുള്ളവർ! അതിലൊന്നും ഒരു പ്രശ്നവും തോന്നാത്ത ആൺ സമൂഹമാണ് കേവലം മുപ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ ദിവ്യാ ഉണ്ണിയുടെ രണ്ടാം വിവാഹത്തിൽ രോഷം കൊള്ളുന്നത്.
എന്തായാലും കാര്യങ്ങൾ മാറിമറിയുന്നുണ്ട് ഒന്നാം വിവാഹത്തിന് പോലും സാധാരണക്കാരനായ പുരുഷന് പെണ്ണു കിട്ടാത്ത ഒരു സാമൂഹിക സാഹചര്യം ഉൺടാകുന്നുണ്ട്. അത് തിരിച്ചറിഞ്ഞാൽ നന്ന്. അഹങ്കാരം ഇത്തിരി കുറയും.
രൺട് കുട്ടികളെക്കുറിച്ച് തന്തക്ക് ഇല്ലാത്ത ആകുലത തള്ളക്ക് ആവശ്യമില്ല. '' മക്കളെ ഇനി ആര് നോക്കുമെടീ '' എന്നൊക്കെ ചോദിക്കുന്നവന്മാരോട് ഇതേ പറയാനുള്ളൂ. രണ്ട് മക്കളുള്ള മുകേഷും ഗണേശും സിദ്ദിഖുമൊക്കെ രണ്ടാം വിവാഹം കഴിച്ചത് നിങ്ങളുടെയൊക്കെ മുന്നിൽത്തന്നെയല്ലേ ? അന്നൊന്നും കണ്ടില്ലല്ലോ ഈ ധാർമികരോഷം ?
മരിച്ചു പോയവരേയും ബന്ധം വേർപെടുത്തി പോയവരേയുമൊക്കെ ധ്യാനിച്ച് ജീവിക്കാൻ ഇനിയുള്ള കാലത്തെ പെണ്ണുങ്ങൾക്ക് മനസ്സില്ല സേട്ടന്മാരേ.....! മക്കൾക്ക് വേൺടി ജീവിതം ഹോമിക്കുന്ന കലാപരിപാടി വേണമെങ്കിൽ നിങ്ങൾ ഏറ്റെടുത്തുകൊള്ളുക !
ഞങ്ങള് സൗകര്യം പോലെ രണ്ടും മൂന്നും നാലും ഒക്കെ കെട്ടും. ചിലപ്പോ കെട്ടാതെതന്നെ കൂടെ പൊറുത്തെന്നുമിരിക്കും. നിങ്ങളൊക്കെ കമന്റ് ബോക്സിൽ കിടന്നിങ്ങനെ നിലവിളിച്ച് തീരുകയേ ഉള്ളൂ....!