ന്യൂ യോർക്ക്: പ്രശസ്ത മലയാളി ശാസ്ത്രജ്ഞൻ ഡോ. ഇ.സി.ജോർജ് സുദർശന്റെവിയോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ അഗാധമായ അനുശോചനംരേഖപ്പെടുത്തി. റീജിയൻ പ്രസിഡന്റ് പി. സി. മാത്യുവിന്റെ അധ്യക്ഷതയിൽകൂടിയ ദേശീയ തലത്തിലുള്ള റീജിയൻ ടെലികോൺഫെറെൻസ് മീറ്റിങ്ങിലാണ് വിവിധപ്രൊവിൻസ് നേതാക്കളും റീജിയൻ ഭാരവാഹികളും അനുശോചനം അറിയിച്ചുകൊണ്ട്പ്രസംഗിച്ചത്.

ന്യൂയോർക്കിൽ നിന്നും ചാക്കോ കോയിക്കലേത്, ന്യൂജേഴ്സിയിൽനിന്നും തോമസ് മൊട്ടക്കൽ, രുഗ്മിണി പത്മകുമാർ തുടങ്ങിയവർ, വാഷിങ്ടൺ ഡി. സി.യിൽ നിന്നും മോഹൻ കുമാർ, ഹൂസ്റ്റണിൽ നിന്നും എൽദോ പീറ്റർ, ഡാളസിൽ നിന്നുംഫ്രിക്‌സ് മോൻ മൈക്കിൾ, തോമസ് ചെല്ലേത്, എബ്രഹാം മാലിക്കറുകയിൽ എന്നിവരുംവേൾഡ് മലയാളി കൗൺസിലിന്റെ മുൻ സീനിയർ നേതാക്കളിൽ ഒരാളും പത്മഭൂഷൺ ജേതാവുംനോബൽ പ്രൈസിന് അർഹനുമായിരുന്ന ഡോ. ഇ. സി. ജി. സുദർശനെ അനുസ്മരിച്ചത്.

എൽദോ പീറ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചത് യോഗം പാസ്സാക്കി. 1931 ൽകോട്ടയം ജില്ലയിലെ പള്ളത്ത് ജനിച്ച് യുഎസിലെ പ്രശസ്തമായ ടെക്സാസ്സർവകലാശാലയിലെ പാർട്ടിക്കിൾ തിയറി സെന്റർ ഡയറക്ടർ ആയിസേവനമുഷ്ഠിച്ച അദ്ദേഹത്തിന് ഒൻപത് തവണ നോബേൽ സമ്മാനത്തിന്നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല. 1951മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിഎസ്സി ഓണേഴ്സ് ബിരുദം നേടിയനേടിയ അദ്ദേഹം 1952 മുതൽ 1955 വരെ മുംബൈ ടാറ്റ ഇൻസ്റ്റിറ്റിറ്റിയൂട്ട്ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ റിസർച്ച് അസിസ്റ്റന്റായിസേവനമനുഷ്ഠിച്ചു. 1958 ൽ ന്യൂയോർക്കിലെ റൊചെസ്റ്റർ സർവകലാ ശാലയിൽനിന്നും അദ്ദേഹം പിഎച്ച്ഡി കരസ്ഥമാക്കി. 1957 മുതൽ 1969 വരെ അമേരിക്കയിലെഹാർവഡ് സർവകലാശാലയിലും റൊചെസ്റ്റർ സർവകലാശാലയിലും അദ്ധ്യാപകവൃത്തിചെയ്തശേഷമാണ് ടെക്സാസ് സർവകലാശാലയിൽ പ്രൊഫസറായി എത്തുന്നത്. 1976ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മഭൂഷണും 2007 ൽ പത്മവിഭൂഷണും നൽകിആദരിച്ചു. ഡോ. ഇ.സി.ജോർജ് സുദർശനനും ഊർജതന്ത്ര ശാസ്ത്രജ്ഞനായഗ്ലോബറുമായി സഹകരിച്ചാണ് സൈദ്ധാന്തികകണകങ്ങളായ ടാക്യോണുകളെക്കുറിച്ചുള്ള

ഗവേഷണങ്ങളും പ്രബന്ധവും രചിക്കാനിടയായത്. നോബേൽ സമ്മാനം ലഭിച്ചില്ലെങ്കിലും ടെക്സാസിലെ ഗവേഷണവിദ്യാർത്ഥികളുമായി സഹകരിച്ച് ഊർജ്ജതന്ത്രമേഖലയിൽനിരവധി പ്രബന്ധങ്ങൾ രചിക്കാൻ അദ്ദേഹം നേതൃത്വം നൽകി.പ്രകാശത്തെക്കാൾവേഗത്തിൽ സഞ്ചരിക്കുന്ന കണികകളെ കണ്ടെത്താൻ നേതൃത്വം നൽകിയ പ്രഗത്ഭനായശാസ്ത്രജ്ഞനാണ് ഡോ. ഇ. സി. ജി. സുദർശൻ. വേൾഡ് മലയാളി കൗൺസിലിനും ഭാവിതലമുറക്കും അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്തു ലോകം അദ്ദേഹത്തെആദരിക്കട്ടെ എന്നും മലയാളികൾക്ക് എന്നും അഭിമാനിക്കാൻ ഇടയാകട്ടെ എന്നുംപ്രമേയത്തിൽ പറയുന്നു.