തിരുവനന്തപുരം: ക്രമപ്രകാരമായി സത്യപ്രതിജ്ഞ ചെയ്ത ദിവസം വരെ 5 ദിവസം സഭയിൽ ഹാജരായതിന് ദേവികുളം എം എൽ എ രാജയ്ക്ക് പിഴ. 2500 രൂപയാണ് എ രാജ പിഴയായി നൽകേണ്ടി വരിക.സത്യപ്രതിജ്ഞയിൽ അപാകതയുണ്ടായിട്ടും സഭയിൽ ഹാജരായതിനാണ് പിഴശിക്ഷ.എ രാജയുടെ സത്യപ്രതിജ്ഞയിലെ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ക്രമപ്രശ്‌നത്തിലാണ് സ്പീക്കറുടെ റൂളിങ്.എന്നാൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് അസാധുവാകില്ല.


നേരത്തെ രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല. ഇത് ചട്ട ലംഘനമാണെന്ന് കണ്ടതിന് തുടർന്ന് എ രാജ വീണ്ടും സതൃപ്രതിജ്ഞ ചെയ്തിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എ രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്. സ്പീക്കറുടെ ചേംബറിൽ വച്ചായിരുന്നു ഈ സത്യപ്രതിജ്ഞ.