രാജ്യത്ത് പടക്കങ്ങളുടെ വില്പനയും ഉപയോഗവും നിരോധിക്കാൻ സാധ്യത. കാരണം പൊതുസ്ഥലത്തും സ്വകാര്യമായും പടക്കങ്ങളും മറ്റും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് 18000 ത്തോളം പേർ ഒപ്പിട്ട ഹർജി പാർലമെന്റിന് മുമ്പിലെത്തി.

പൊതുസ്ഥലത്തുള്ള കരിമരുന്ന് പ്രയോഗങ്ങൾ വളരെ അപകടമാണന്നെനും അതിനാൽ ഇത് നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഗ്രിൻ പാർട്ടി വക്താവായ ഗ്രേത്ത് ഹ്യൂഗസ് പറഞ്ഞു. ഓരോ വർഷവും നൂറോളം കരിമരുന്ന് അപകടങ്ങളാണ് ഉണ്ടാകുന്നത് മൃഗങ്ങളെയും ഇത് സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിരോധനം കൊണ്ടുവരുന്നതിനൊപ്പം കരിമരുന്ന് വില്പനയ്ക്ക് എത്തിക്കുന്നവർക്ക് ലൈസൻസിങ് ഏർപ്പെടുത്തുന്ന കാര്യവും പരിഗണിക്കുകയും, ലൈസൻസിങ് ഏർപ്പെടുത്തുന്നതോടെ പരിപൂർണ ഉത്തരവാദിത്വം അവർക്കായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.