കൂട്ടിലങ്ങാടി : ഉത്തർപ്രദേശിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു. ഹഥ്‌റാസിൽ 2018 ൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെയാണ് കേസിലെ പ്രതി ഗൗരവ് ശർമ വെടിവെച്ചുകൊന്നത്.

യഥേഷ്ടം പെൺകുട്ടികളെ ബലാൽസംഗം ചെയ്യാനും അവരുടെ കുടുംബത്തെയും ബന്ധുക്കളെയും ഉന്മൂലനം ചെയ്യുവാനും ശേഷം അനായാസേന ജാമ്യത്തിലിറങ്ങി വിലസാനും സ്ത്രീപീഡകർക്ക് ഒത്താശ ചെയ്യുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയാൾ നേതൃത്വം നൽകുന്ന റേപ്പ് സ്റ്റേറ്റിനും പ്രതികളെ വിശുദ്ധരാക്കുന്ന നീതിപീഠങ്ങൾക്കുമെതിരെ പ്രതിഷേധ പ്രക്ഷോഭം കൂട്ടിലങ്ങാടിയിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മങ്കട മണ്ഡലം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഫയാസ് ഹബീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ കൗണ്‌സിൽ അംഗം സാജിദ് സി.എച്ച്, ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ഷമീം കെ, സെക്രട്ടറി അസ്ലം പടിഞ്ഞാറ്റുമുറി, വൈസ് പ്രസിഡന്റ് അഷ്‌റഫ് സി.എച്ച്, തുടങ്ങിയവർ സംസാരിച്ചു.