- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ന്യൂജേഴ്‌സി ക്‌നാനായ മിഷനിൽ ദൈവാലയത്തിനു വേണ്ടിയുള്ള ധനശേഖരണം ആരംഭിച്ചു
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിങ് ക്‌നാനായ കാത്തലിക്ക് മിഷനിൽ സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപനം യാഥാർഥ്യമാക്കുന്നതിന്റെ ആദ്യഘട്ട ഫണ്ട് റൈസിങ്, 2016 ലെ തിരുപ്പിറവി ദിനത്തിൽ ആരംഭിച്ചു. നൂറോളം കുടുംബങ്ങൾ ഉള്ള മിഷനിൽ, ആദ്യഘട്ടത്തിൽ തന്നെ 79 കുടുംബാംഗങ്ങൾ സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപ്ന സാഷാൽക്കാരത്തിനു വേണ്ടി മുന്നോട്ടു വന്നുകൊണ്ടു, ആദ്യഘട്ട സംഭാവന നൽകിയത്, ഫണ്ട് റൈസിങ് ഉദ്യമത്തിന് കരുത്ത് പകർന്നു. തിരുപ്പിറവി ദിനത്തിലെ വി. കുർബ്ബാന മദ്ധ്യേയുള്ള കാഴ്ചവെയ്‌പ്പ് സമയത്ത് ഓരോ കുടുംബനാഥനും നാഥയും ഒന്നിച്ചായാണ് അവരവരുടെ ആദ്യഘട്ട സംഭാവന കാഴ്ചയായി സമർപ്പിച്ചത്. മിഷനിലെ മുതിർന്ന ദമ്പതിമാരായ വാഴക്കാട്ട് ജോസഫ് ലീലാമ്മ ദമ്പതിമാരാണ് ഈ വലിയ നിയോഗത്തിലേക്ക് ആദ്യ സംഭാവന ചെയ്തത്. തുടർന്ന് മിഷനിലെ നാല് കൂടാരയോഗങ്ങളിലെയും കുടുംബങ്ങൾ മുന്നോട്ട് വന്ന കാഴ്ച സമർപ്പണം ചെയ്തു. മിഷന്റെ കൈക്കാരൻ അലക്‌സ് നെടുംതുരുത്തിൽ, വാർഡ് പ്രസിഡന്റുമാർ, പീറ്റർ മാന്തുരുത്തിൽ, ബിജു കിഴക്കേപ്പുറം, ലേവി കട്ടപ്പുറം, ഷൈജു വ
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിങ് ക്‌നാനായ കാത്തലിക്ക് മിഷനിൽ സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപനം യാഥാർഥ്യമാക്കുന്നതിന്റെ ആദ്യഘട്ട ഫണ്ട് റൈസിങ്, 2016 ലെ തിരുപ്പിറവി ദിനത്തിൽ ആരംഭിച്ചു. നൂറോളം കുടുംബങ്ങൾ ഉള്ള മിഷനിൽ, ആദ്യഘട്ടത്തിൽ തന്നെ 79 കുടുംബാംഗങ്ങൾ സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപ്ന സാഷാൽക്കാരത്തിനു വേണ്ടി മുന്നോട്ടു വന്നുകൊണ്ടു, ആദ്യഘട്ട സംഭാവന നൽകിയത്, ഫണ്ട് റൈസിങ് ഉദ്യമത്തിന് കരുത്ത് പകർന്നു. തിരുപ്പിറവി ദിനത്തിലെ വി. കുർബ്ബാന മദ്ധ്യേയുള്ള കാഴ്ചവെയ്‌പ്പ് സമയത്ത് ഓരോ കുടുംബനാഥനും നാഥയും ഒന്നിച്ചായാണ് അവരവരുടെ ആദ്യഘട്ട സംഭാവന കാഴ്ചയായി സമർപ്പിച്ചത്. മിഷനിലെ മുതിർന്ന ദമ്പതിമാരായ വാഴക്കാട്ട് ജോസഫ് ലീലാമ്മ ദമ്പതിമാരാണ് ഈ വലിയ നിയോഗത്തിലേക്ക് ആദ്യ സംഭാവന ചെയ്തത്.
തുടർന്ന് മിഷനിലെ നാല് കൂടാരയോഗങ്ങളിലെയും കുടുംബങ്ങൾ മുന്നോട്ട് വന്ന കാഴ്ച സമർപ്പണം ചെയ്തു. മിഷന്റെ കൈക്കാരൻ അലക്‌സ് നെടുംതുരുത്തിൽ, വാർഡ് പ്രസിഡന്റുമാർ, പീറ്റർ മാന്തുരുത്തിൽ, ബിജു കിഴക്കേപ്പുറം, ലേവി കട്ടപ്പുറം, ഷൈജു വാഴക്കാട്ട്, ജോസ്‌കുഞ്ഞ് ചാമക്കാല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എൺപതിലധികം വരുന്ന, ഇവിടെ ജനിച്ചു വളർന്ന യുവജനങ്ങൾക്കും ഈ ആദ്യ സംരഭത്തിന് സാക്ഷ്യം വഹിക്കുവാൻ സാധിച്ചത് അനുഗ്രഹമായി മാറി.
അനിൽ മറ്റത്തിക്കുന്നേൽ അറിയിച്ചതാണിത്.



