തിരുവനന്തപുരം: ഏകാധിപത്യ പ്രവണത വച്ചുപുലർത്തുകയുംപൗരാവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്ത എല്ലാ ഏകാധിപതികൾക്കും സംഭവിച്ച പതനമായിരിക്കും നരേന്ദ്ര മോദിക്കും കൂട്ടർക്കും സംഭവിക്കാനിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ.അംബുജാക്ഷൻപ്രസ്താവിച്ചു.

വെൽഫെയർ പാർട്ടി തിരുവനന്തപുരം ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച ജനാധിപത്യ പ്രതിരോധംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം തികഞ്ഞപരാജയമായ സാമ്പത്തിക പരിഷ്‌കാരം എന്ന നിലയിലല്ലപൗരാവകാശങ്ങളെയും ഭരണഘടന നൽകിയ മൗലികാവകാശങ്ങളെയുംകവർന്നെടുക്കുന്ന ഏകാധിപത്യത്തിന്റെ തിട്ടൂരമായാണ്

വിലയിരുത്തേണ്ടത്. ഏകഛത്രാധിപതിയുടെ രൂപവും ഭാവവുമാണ്നരേന്ദ്ര മോദി വച്ചു പുലർത്തുന്നത്. 50 ദിവസത്തിനുള്ളിൽമാറ്റം കാണാം എന്ന് പറഞ്ഞ മോദിയും കൂട്ടരും ഇപ്പോൾ കറൻസിനിരോധിച്ചതിന് കാരണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്.രാജ്യത്ത് ഉടനെയെങ്ങും പ്രാവർത്തികമാക്കാനാവാത്തക്യാഷ്ലെസ് എക്കോണമിയെക്കുറിച്ച് വാചാലനാകുന്നത്അ തുകൊണ്ടാണ്. ജനം നട്ടംതിരിയുന്നത് കണ്ട് ആഹ്ലാദിച്ചരാജ്യത്തെ ആദ്യഭരണാധികാരിയാണ് നരേന്ദ്ര മോദി. ഫാസിസംഅതിന്റെ രൗദ്രത രാജ്യത്തെങ്ങും പ്രകടിപ്പിക്കുമ്പോൾപിണറായി വിജയൻ മന്ത്രിയായ കേരള പൊലീസുംസംഘ്പരിവാറിന്റെ പാത തന്നെ സ്വീകരിക്കുകയാണ്.

ഉയർന്നുവരുന്ന ജനകീയ ശബ്ദങ്ങളെയും സംഘ്പരിവാറിന്ഇഷ്ടമല്ലാത്ത ആവിഷ്‌കാരങ്ങളെയും കൂച്ചുവിലങ്ങിടാനാണ്‌കേരളാ പൊലീസ് ഉത്സാഹം കാട്ടി എഴുത്തുകാരെയും പൗരാവകാശപ്രവർത്തകരെയും ജയിലിലടക്കുന്നത്. യുവമോർച്ചആവശ്യപ്പെടുന്നവരെയെല്ലാം പിടികൂടി യു.എ.പി.എ ചാർത്തുകഎന്ന രീതി കേരളാ പൊലീസ് തുടങ്ങിയത് എന്നു മുതലാണ്. അടിയന്തിരാവസ്ഥയുടെ തിക്ത ഫലങ്ങളനുഭിച്ച പിണറായിമുഖ്യമന്ത്രിയായും പൊലീസ് മന്ത്രിയായുമുള്ള കേരളത്തിൽസംഘ്പരിവാർ ആഗ്രഹിക്കുന്ന തരത്തിലുള്ള അടിയന്തിരാ വസ്ഥക്ക് സമാനമായ അന്തരീക്ഷത്തിന് കേരളാ പൊലീസ് ശ്രമിക്കുന്നത് അപകടകരമാണ്. ജനാധിപത്യ വിരുദ്ധപ്രവണതകൾക്കെതിരെ ശക്തമായ ജനകീയ ചെറുത്ത് നിൽപ്‌സൃഷ്ടിക്കാൻ രാജ്യവ്യാപകമായി വെൽഫെയർ പാർട്ടി പരിശ്രമിക്കുമെ ന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ സജീദ് ഖാലിദ്, ഡോ.സി.എം നസീമ, ജില്ലാ പ്രസിഡണ്ട് എൻ.എംഅൻസാരി, ജില്ലാ ജനറൽ സെക്രട്ടറി മധു കല്ലറ, ജില്ലാനേതാക്കളായ ഉണ്ണികൃഷ്ണൻ നായർ, സൈഫുദ്ദീൻപരുത്തിക്കുഴി, ലത എന്നിവർ സംസാരിച്ചു.