ആലുവ: ആന്ധ്രാപ്രദേശിലെ നക്‌സൽ ബാധിത പ്രദേശത്തു നിന്നും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തിയിരുന്ന സംഘത്തിലെ പ്രധാനിയെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദ്ദിനെയാണ് വിശാഖപ്പട്ടണത്തിലെ ഗ്രാമത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിൽ എറണകുളം റൂറൽ പൊലീസ് 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്ന് ഏറന്നാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്യത്തിൽ അങ്കമാലി ഇൻസെപ്കടർ സോണി മത്തായി ,എസ്‌ഐ ടി.എം സൂഫി എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.

കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെ കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കേരളത്തിലേയ്ക്കുള്ള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ആന്ധ്രപ്രേദേശിലെ നക്‌സൽ ബാധിത പ്രദേശങ്ങളാന്നെന്ന് മനസ്സിലായി . തുടർന്ന് സംഘം സ്ഥലങ്ങളിൽ പോയി പ്രാഥമിക അന്വേഷണം നടത്തി. അവിടെ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണതിനായി അയച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉത്തര ആന്ധ്രയിലുള്ള ഒഡീഷ, ജാർക്കണ്ഡ്, അതിർത്തി പ്രദേശത്തുള്ള പാഡേരു എന്ന ഗ്രാമം ആണ് കേരളത്തിലേയ്ക്കുള്ള കഞ്ചവ് വിതരണ കേന്ദ്രം എന്ന് മനസ്സിലായി. ഇവിടെ നിന്നാണ് കേരളം,തമിഴ്‌നാട്, കർണാടക ,ഉത്തർപ്രദേശ്, രാജസ്ഥാൻ മുതലായ സംസ്ഥാനങ്ങളിലേയ്ക്ക് കഞ്ചാവ് കയറ്റി അയക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെനിന്നും കുറഞ്ഞ വിലയിൽ കിട്ടുന്ന ഗഞ്ചാവ് 10, 15 ഇരട്ടി വിലയ്ക്കാണ് മറ്റു സംസ്ഥാനങ്ങളിൽ വിൽപ്പന നടത്തുന്നത്. പ്രധാന കഞ്ചാവ് വിൽപ്പനകാരുമായി ഷറഫുദ്ദിന് ബന്ധമുണ്ട് . അതിനെപ്പറ്റി കൂടുതൽ അന്വേഷിക്കുന്ന ണ്ടെന്ന് ജീല്ല പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു. സീനിയർ പൊലീസ് ഓഫസർമാരായ റോണി ആഗസ്റ്റിൽ ,ഷൈജു ആഗസ്റ്റിൽ, ജീമോൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു