ഹൂസ്റ്റൺ: അമേരിക്കയുടെ 41മതു പ്രസിഡന്റ് ജോർജ് ഡബ്ലൂ.ബുഷിനെ അടക്കം ചെയ്ത സ്ഥലം സന്ദർശിക്കുന്നതിനു പൊതുജനങ്ങൾക്ക് അനുമതി നൽകി.വ്യാഴാഴ്ചയാണ് ഒരാഴ്ച നീണ്ടു നിന്ന സംസ്‌ക്കാര ശുശ്രൂഷകൾക്ക് ശേഷം ടെക്സസ് കോളേജ് സ്റ്റേഷനിലുള്ള ബുഷ് ലൈബ്രറി പരിസരത്ത് മൃതദേഹം അടക്കം ചെയതത്.

ഡിസംബർ 8 ശനിയാഴ്ച കുടുംബാംഗങ്ങളുടെ സന്ദർശനത്തിനുശേഷമാണ് പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്.പ്രസിഡന്റിന്റെ മരണവാർത്ത പുറത്തു വന്നതു മുതൽ അടച്ചിട്ടിരുന്ന ബുഷ് പ്രസിഡൻഷ്യൽ ലൈബ്രറി വെള്ളിയാഴ്ചയും അടഞ്ഞു കിടന്നുവെങ്കിലും ശനിയാഴ്ച പ്രവർത്തനം ആരംഭിച്ചു.

ഗ്രേവ് സൈഡിലേക്ക് ശനിയാഴ്ച രാവിലെ 9.30 മുതൽ രാത്രി 8 മണിവരെയാണ് സന്ദർശനം അനുവദിച്ചിരുന്നത്. പ്രവേശനം സൗജന്യമായിരുന്നു. ബാർബര ബുഷ്, മകൾ റോബിൻ എന്നിവർക്ക് സമീപമാണ് ബുഷിന്റേയും അന്ത്യവിശ്രമം.