ഇന്ത്യാന (റോച്ചസ്റ്റർ): ഇന്ത്യാനാ സംസ്ഥാനത്ത് ഫോർട്ട്വയറിന് സമീപമുള്ള റോച്ചസ്റ്റർ സിറ്റിയിൽ ഒക്ടോബർ 30 ചൊവ്വാഴ്ച രാവിലെ സ്‌കൂൾ ബസ്സ് കാത്തുനിന്ന നാല് കുട്ടികളെ ട്രക്ക് ഇടിച്ചു തെറിപ്പിച്ചതിൽ ആറ് വയസ്സുള്ള ഇരട്ട കുട്ടികളും ഇവരുടെ സഹോദരി (9)യും കൊല്ലപ്പെടുകയും മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

മരിച്ച കുട്ടികളുടെ പേർ പൊലീസ് പുറത്തുവിട്ടു. സേവ്യർ, മാൻസൻ (6), ഇവരുടെ സഹോദരി അലിഖ എന്നിവരാണ് ട്രക്കിനടിയിൽപെട്ട് കൊല്ലപ്പെട്ടത്.

11 വയസ്സുള്ള മാവറിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യാന പൊലീസ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ സാർജന്റ് ടോണി മാധ്യമങ്ങളെ അറിയിച്ചു.ട്രക്ക് ഓടിച്ചിരുന്ന അലിസ ഷെപ്പേർഡിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു ഫൾട്ടൺ കൗണ്ടി ജയിലിലടച്ചിവെങ്കിലും, 15000 ഡോളർ ജാമ്യത്തിൽ പിന്നീട് വിട്ടയച്ചു.

സ്‌കൂൾ സ്റ്റോപ് സൈൻ ശ്രദ്ധിക്കാതെ വാഹനം ഓടിച്ച കുട്ടികൾ മരിച്ച കേസ്സിൽ ഇവർക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തു.കുട്ടികളുടെ വീടിന് സമീപം തന്നെയാണ് അപകടം ഉണ്ടായത്.

വാഹനാപകടം ഉണ്ടായ ഉടനെ അലിസ വാഹനം നിർത്തി അന്വേഷണ ഉദ്യോഗസ്ഥനുമായി സഹകരിച്ചതായും പൊലീസ് പറഞ്ഞു.മെന്റന് സമീപമുള്ള എലിമെന്ററി സ്‌കൂൾ വിദ്യാർത്ഥികളാണ് എല്ലാവരും. സംഭവത്തെ കുറിച്ച് അലിസ നൽകിയ വിശദീകരണം പൊലീസ് പുറത്തുവിട്ടിട്ടില്ല