- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയിൽ തന്നെ ഒതുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്; എന്നെപ്പറ്റി മോശം വാർത്തകൾ പ്രചരിച്ചപ്പോൾ പ്രൊഡ്യൂസർമാർക്കൊക്കെ എന്നെത്തേടി വരാൻ മടിയായി; പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹം; തുറന്ന് പറച്ചിലുമായി ഗോകുൽ സുരേഷ്
കൊച്ചി: മലയാള സിനിമയിൽ തനിക്കെതിരെ ഒതുക്കൽ ശ്രമങ്ങളുണ്ടെന്ന് ഗോഗുൽ സുരേഷ്. ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോൾ എന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നിരുന്നുവെന്നും തന്നെപ്പറ്റി മോശം വാർത്തകൾ പ്രചരിച്ചപ്പോൾപ്രൊഡ്യൂസർമാർക്കൊക്കെ എന്നെത്തേടി വരാൻ മടിയായിയെന്നും ഗോഗുൽ പറയുന്നു. പക്ഷേ, എനിക്കതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാൻ ശ്രമിച്ചാലും കഴിവുള്ളയാൾക്ക് ഉയർന്നുവരാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാൻ വിശ്വസിക്കുന്നു.പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹം. പുതുമയുള്ള എന്തെങ്കിലും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, പ്രതീക്ഷിച്ചതു പോലുള്ള കഥാപാത്രങ്ങൾ ലഭിക്കാതെ വന്നപ്പോൾ ഒരു സിനിമ പാതിവഴിയിൽ നിർത്തിപ്പോന്നിട്ടുമുണ്ട്. ആ സിനിമയുടെ പേര് ഞാൻ പറയില്ല. സിനിമയുടെ ചിത്രീകരണം ഏകദേശം തീരാറായപ്പോഴാണ് ഇതു വേറൊരു തരത്തിലുള്ള ചിത്രമാണെന്നു മനസ്സിലായത്. അപ്പോൾത്തന്നെ ആ പടം ചെയ്യുന്നതു നിർത്തി. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയവരെല്ലാം സ്വന്തമായി സിനിമയിലെത്തി കാലുറപ്പിച്ചവരാണ്. അച്ഛന
കൊച്ചി: മലയാള സിനിമയിൽ തനിക്കെതിരെ ഒതുക്കൽ ശ്രമങ്ങളുണ്ടെന്ന് ഗോഗുൽ സുരേഷ്. ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോൾ എന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നിരുന്നുവെന്നും തന്നെപ്പറ്റി മോശം വാർത്തകൾ പ്രചരിച്ചപ്പോൾപ്രൊഡ്യൂസർമാർക്കൊക്കെ എന്നെത്തേടി വരാൻ മടിയായിയെന്നും ഗോഗുൽ പറയുന്നു.
പക്ഷേ, എനിക്കതിലൊന്നും കുഴപ്പമില്ല. ആരൊക്കെ മോശമാക്കാൻ ശ്രമിച്ചാലും കഴിവുള്ളയാൾക്ക് ഉയർന്നുവരാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാൻ വിശ്വസിക്കുന്നു.പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹം. പുതുമയുള്ള എന്തെങ്കിലും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നു.
എന്നാൽ, പ്രതീക്ഷിച്ചതു പോലുള്ള കഥാപാത്രങ്ങൾ ലഭിക്കാതെ വന്നപ്പോൾ ഒരു സിനിമ പാതിവഴിയിൽ നിർത്തിപ്പോന്നിട്ടുമുണ്ട്. ആ സിനിമയുടെ പേര് ഞാൻ പറയില്ല. സിനിമയുടെ ചിത്രീകരണം ഏകദേശം തീരാറായപ്പോഴാണ് ഇതു വേറൊരു തരത്തിലുള്ള ചിത്രമാണെന്നു മനസ്സിലായത്. അപ്പോൾത്തന്നെ ആ പടം ചെയ്യുന്നതു നിർത്തി.
മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയവരെല്ലാം സ്വന്തമായി സിനിമയിലെത്തി കാലുറപ്പിച്ചവരാണ്. അച്ഛനും അങ്ങനെത്തന്നെ. ആ ഒരു ഊർജം അവരുടെ ഇപ്പോഴത്തെ സിനിമകളിൽപ്പോലുമുണ്ട്. അവരെപ്പോലെ, സ്വന്തം വഴിയിലൂടെ തന്നെ സിനിമയിൽ നിലനിൽക്കണമെന്നാണു ഞാൻ വിചാരിക്കുന്നത്. എന്റെ സിനിമകളുടെ മാർക്കറ്റിങ്ങിന്റെയോ പ്രമോഷന്റെയോ കാര്യത്തിൽ അച്ഛൻ അങ്ങനെ ഇടപെടാറില്ലെന്നും ഗോകുൽ പറയുന്നു.
എന്റെ ആദ്യസിനിമ പോലും കഴിഞ്ഞമാസമാണ് അച്ഛൻ കണ്ടത്. കണ്ടിട്ട് പല തെറ്റുകളും പറഞ്ഞുതന്നു. ഇനിയും ഒരുപാട് ശരിയാക്കാനുണ്ട്. ഇര അച്ഛൻ കണ്ടിട്ടില്ല. പ്രേക്ഷകരുടെ അഭിപ്രായം നല്ലതാണെന്ന് അറിഞ്ഞതിൽ അച്ഛന് സന്തോഷമുണ്ട്. വൈപ്പിൻകരയിലെ കൂട്ടുകാരന്റെ വീട്ടിനടുത്തുള്ള തിയറ്ററിൽനിന്നാണ് ഞാൻ ഇര കണ്ടത്. മാസ്റ്റർപീസ് കണ്ടതും ഇതേ തിയറ്ററിൽനിന്നു തന്നെ. ഈ തിയറ്ററിലെത്തുന്നത് വേറൊരു ക്ലാസ് ഓഡിയൻസാണ്. അവരുടെ ഒരു വൈബ് അറിയാനാണ് വൈപ്പിനിൽത്തന്നെ സിനിമ കാണാൻ പോകുന്നതെന്നും ഗോകുൽ സുരേഷ് പറഞ്ഞു.
അതേ സമയം താരം മുദ്ദുഗൗ എന്ന ചിത്രത്തിന് ശേഷം പ്രഖ്യാപിച്ച സിനിമയായിരുന്നു പപ്പു. ചിത്രത്തിനായി താരം ഗംഭീര മേക്കോവറും നടത്തിയിരുന്നു. എന്നാൽ ചിത്രത്തിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.