മലപ്പുറം: പുലർച്ചെ അഞ്ചു മണിക്ക് വീട്ടിൽകയറി വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘാഗം പിടിയിൽ. കഴിഞ്ഞ ഓഗസ്റ്റ് നാലിന് അരീക്കോട് കുനിയിൽ കോള കോടൻ ബഷീർ എന്നയാളെ പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ കയറി വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമിച്ച കേസിൽ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ തൈയ്ക്കലാട്ട് നിബിൻ(30) നെ പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്.

പ്രതികൾ വന്ന വാഹനവും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട് .ക്വട്ടേഷൻ സംഘാംഗങ്ങൾക്ക് സഞ്ചരിക്കുന്നതിന് വാഹനങ്ങൾ വാടകക്ക് എടുത്ത് നൽകുന്നതും കൃത്യം നടത്തിക്കഴിഞ്ഞാൽ വാഹനങ്ങൾ ഒളിപ്പിക്കുന്നതും ഇയാളാണ്. കൂടാതെ ബാംഗ്ലൂർ കേന്ദ്രീകരിച്ച് ഫ്ലാറ്റുകൾ വാടകക്ക് എടുത്ത് പ്രതികൾക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങളും ഇയാൾ ചെയ്തു കൊടുത്തു.

കൃത്യത്തിനു ശേഷം ഇവർ വന്ന വാഹനം അന്നു തന്നെ ഇയാൾ ബാംഗ്ലൂരിലേക്ക് കടത്തുകയും വ്യാജ നമ്പർ ഇട്ട് രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിക്കുകയുമായിരുന്നു.ഇയാളെ പിടികൂടി രഹസ്യ കേന്ദ്രത്തിൽ നിന്നും വാഹനം കണ്ടെടുത്തു.ഇയാളെ ചോദ്യം ചെയ്തതിൽ കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘാംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും ,. കൂടുതൽ അന്വോഷണത്തിനായി കസ്റ്റ് ഡിയിൽ വാങ്ങും.

മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമിന്് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി ഹരിദാസൻ ഇൻസ്പക്ടർ മാരായ കെ.എംബിജു, എൻ.വി ദാസൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശികുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമെ അരീക്കോട് സ്റ്റേഷനിലെ എസ്‌ഐ വിജയൻ, എസ്‌ഐ അമ്മദ്, എഎസ്ഐ കബീർ, സി.പി.ഒ സലീഷ്, അൻവർ എന്നിവരാണ് അന്വോഷണ സംഘത്തിൽ ഉള്ളത്.