തിരുവനന്തപുരം: കേരളാ പൊലീസിന്റെ കൊടുംക്രൂരത വിവരിച്ചു കൊണ്ട് പ്രവാസിയായി ഹക്കീം രംഗത്തെത്തി. മകളുടെ വിവാഹ നിശ്ചയത്തിനു തൊട്ടുമുൻപു പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ട് പൊലീസിന്റെ ക്രൂരതയുടെ വാർത്ത ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്ന സംഭവം മറുനാടൻ സജീവ ചർച്ചയാക്കുകയാണ്. മകളുടെ വിവാഹ നിശ്ചയം മുടക്കുന്ന വിധത്തിലേക്ക് പൊലീസ് ഇടപെടൽ വളർന്നെന്നാണ് ഹക്കീം വ്യക്തമാക്കുന്നത്.

കാൽനൂറ്റാണ്ടായി സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കഴക്കൂട്ടം കരിമണൽ എസ്എഫ്എസ് വാട്ടർസ്‌കേപ് ആറ്ബിയിൽ ഹക്കീം ബദറുദീന്റെ(45) മകൾ ഡോ. ഹർഷിതയുടെ വിവാഹനിശ്ചയച്ചടങ്ങാണു കല്ലറ പാങ്ങോട് പൊലീസ് മുടക്കിയത്. ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ പിണറായിയുടെ സർക്കാരിന് ആർജ്ജവമുണ്ടോ എന്ന ചോദ്യമാണ് ഈ അവസരത്തിൽ സോഷ്യൽ മീഡിയ ഉയർത്തുന്നത്.