- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയേയും അമിത്ഷായേയും വിറപ്പിക്കാൻ ജീവൻ പണയം വെച്ച് സമരത്തിനിറങ്ങി; നിരാഹാരം ജീവനെടുക്കുമെന്ന സ്ഥിതിയിൽ ആയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; അങ്ങനെ തന്നെ കൊന്ന് ആരും സുഖിക്കേണ്ട എന്നു പറഞ്ഞു സ്വയം സമരം പിൻവലിച്ച് തടി തപ്പി: ഗുജറാത്തിലെ ഹാർദിക്ക് പട്ടേലിന്റെ നിരാഹാര സമരം ഒരുറപ്പും ലഭിക്കാതെ അവസാനിപ്പിച്ചത് ഇങ്ങനെ
അഹമ്മദാബാദ്: മോദിയേയും അമിത്ഷായേയും വിറപ്പിക്കാൻ ജീവൻ പണയം വെച്ച് സമരത്തിനിറങ്ങിയ ഗുജറാത്തിന്റെ ചുണക്കുട്ടി ഹാർദിക് പട്ടേൽ സമരം അവസാനിപ്പിച്ചത് യാതൊരു ഉറപ്പും ലഭിക്കാതെ. നിരാഹാരം ജീവനെടുക്കുമെന്ന സ്ഥിതിയിലായിട്ടും ആരും തിരിഞ്ഞു നോക്കാതായതോടെയാണ് ഹാർദിക് പട്ടേൽ സ്വയം നിരാഹാരം അവസാനിപ്പിച്ചത്. ഗുജറാത്തിലെ പട്ടേൽ സമര നേതാവായ ഹാർദിക് പട്ടേൽ കാർഷിക കടാശ്വാസവും പട്ടേൽ വിഭാഗക്കാർക്കു സംവരണവും ആവശ്യപ്പെട്ടു നടത്തിവന്ന നിരാഹാര സമരമാണ് യാതൊരു ഉറപ്പും ലഭിക്കാതെ അവസാനിപ്പിച്ചത്. നിരാഹാരം ജീവനെടുക്കുമെന്ന സ്ഥിതിയിൽ ആയിട്ടും ഹാർദിക്കിന്റെ സമര പന്തലിലേക്ക് ആരും തിരിഞ്ഞു നോക്കിയില്ല. നിരാഹാരം ജീവനെടുക്കുമെന്ന് ആയപ്പോൾ അങ്ങനെ തന്നെ കൊന്ന് ആരും സുഖിക്കേണ്ട എന്നു പറഞ്ഞു സ്വയം സമരം പിൻവലിച്ച് തടി തപ്പുകയായിരുന്നു ഹാർദിക്. തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കായി ഉപകാരം ചെയ്യാനില്ലെന്നു പ്രഖ്യാപിച്ചാണ് 19-ാം ദിവസം ഹാർദിക് സമരം അവസാനിപ്പിച്ചത്. ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ അന
അഹമ്മദാബാദ്: മോദിയേയും അമിത്ഷായേയും വിറപ്പിക്കാൻ ജീവൻ പണയം വെച്ച് സമരത്തിനിറങ്ങിയ ഗുജറാത്തിന്റെ ചുണക്കുട്ടി ഹാർദിക് പട്ടേൽ സമരം അവസാനിപ്പിച്ചത് യാതൊരു ഉറപ്പും ലഭിക്കാതെ. നിരാഹാരം ജീവനെടുക്കുമെന്ന സ്ഥിതിയിലായിട്ടും ആരും തിരിഞ്ഞു നോക്കാതായതോടെയാണ് ഹാർദിക് പട്ടേൽ സ്വയം നിരാഹാരം അവസാനിപ്പിച്ചത്. ഗുജറാത്തിലെ പട്ടേൽ സമര നേതാവായ ഹാർദിക് പട്ടേൽ കാർഷിക കടാശ്വാസവും പട്ടേൽ വിഭാഗക്കാർക്കു സംവരണവും ആവശ്യപ്പെട്ടു നടത്തിവന്ന നിരാഹാര സമരമാണ് യാതൊരു ഉറപ്പും ലഭിക്കാതെ അവസാനിപ്പിച്ചത്.
നിരാഹാരം ജീവനെടുക്കുമെന്ന സ്ഥിതിയിൽ ആയിട്ടും ഹാർദിക്കിന്റെ സമര പന്തലിലേക്ക് ആരും തിരിഞ്ഞു നോക്കിയില്ല. നിരാഹാരം ജീവനെടുക്കുമെന്ന് ആയപ്പോൾ അങ്ങനെ തന്നെ കൊന്ന് ആരും സുഖിക്കേണ്ട എന്നു പറഞ്ഞു സ്വയം സമരം പിൻവലിച്ച് തടി തപ്പുകയായിരുന്നു ഹാർദിക്. തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കായി ഉപകാരം ചെയ്യാനില്ലെന്നു പ്രഖ്യാപിച്ചാണ് 19-ാം ദിവസം ഹാർദിക് സമരം അവസാനിപ്പിച്ചത്.
ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ അനുയായികളുടെ നിർബന്ധത്തിനു വഴങ്ങി സമരം നിർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നെ ഇഷ്ടപ്പെടുന്നവർക്കുവേണ്ടി മരിക്കാൻ എനിക്കു സാധിക്കും. എന്നാൽ എന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഉപകാരം ചെയ്യാൻ എനിക്കാവില്ലെന്നും ഗുജറാത്തിൽ നടത്തിപ്പോന്ന നിരാഹാര സമരം അവസാനിപ്പിച്ചു കൊണ്ട് ഹാർദിക് വ്യക്തമാക്കി.
ഓഗസ്റ്റ് 25നാണ് 24കാരനായ പട്ടേൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. സമരത്തിനിടെ ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, മുൻ കേന്ദ്രമന്ത്രി എ.രാജ തുടങ്ങിയവർ ഹാർദിക്കിനെ സന്ദർശിച്ചിരുന്നു. ഹാർദിക്കിന്റെ നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും കോൺഗ്രസ് ഇതിനു പിന്തുണ നൽകുന്നതായും സംസ്ഥാന സർക്കാർ ആരോപിച്ചു. നിരാഹാര സമരം ദിവസങ്ങൾ നീണ്ടിട്ടും ഹാർദിക്കിന്റെ ജീവൻ തന്നെ പോകുമെന്ന് ഉറപ്പായിട്ടും ആരും തന്നെ തിരിഞ്ഞ് നോക്കുകയും ചെയ്തില്ല.